ബുധനാഴ്‌ച, നവംബർ 23, 2011

ഒരു നുണക്കഥ ബാക്കിവെച്ചത്



ഈ കഥ ഒരു സങ്കല്‍പം മാത്രമാണ്, പിന്നെ ഒരു പ്രതീക്ഷയും ...
മനുഷ്യന്‍ മനുഷ്യനെ സ്നേഹിച്ചു തുടങ്ങട്ടെ...വര്‍ഗ്ഗീയത നമ്മളില്‍ നിന്നും അകന്നു  പോവട്ടെ  




ഒരു ഗ്ലാസ് മറക്കപ്പുരം അവള്‍ മരണത്തിനും ജീവിതത്തിനും ഇടക്കുള്ള നൂല്പാലതിലെന്ന പോലെ
കിടക്കുന്നു. ഇവിടെ ഞങ്ങള്‍ മെഴുകുതിരി പോലെ ഉരുകിത്തീരുന്നു. എന്തിനാണവള്‍ എന്നോടിങ്ങനെ
പക പോക്കുന്നത്. ചെറുപ്പത്തിന്റെ ചോരത്തിളപ്പില്‍ ഒരിക്കല്‍ ഒരു തമാശക്കായി പറഞ്ഞ കാര്യം
അതവളുടെ ജീവിതത്തില്‍ എന്തൊക്കെയോ ബുദ്ദിമുട്ടുകള്‍ ഉണ്ടാക്കി. അല്ല അവളുടെ ജീവിതം തന്നെ
മാറ്റിമറിച്ചു. എങ്കിലും എല്ലാറ്റിനും ഞാന്‍ എന്റെ ജീവിതം കൊണ്ട് പ്രായശ്ചിത്തം ചെയ്തതല്ലേ.
അവള്‍ക്കു നഷ്ടപ്പെട്ടു എന്ന് പറഞ്ഞതെല്ലാം ഇരട്ടി മടങ്ങ്‌ തിരിച്ചു കൊടുത്തില്ലേ എന്നിട്ടും....
വയ്യ ഇങ്ങനെ ഇരിക്കാന്‍ ...പുറത്തു കാര്‍ പര്കിങ്ങിനോട് ചേര്‍ന്ന് ഒരു നിസ്കാരപ്പള്ളി. അകത്തു കയറണ്ട. അതിനടുത് ചെന്നിരിക്കാം. നിറയെ മാവുകള്‍ ആണ് പള്ളിക്ക് ചുറ്റും അതിനിടയില്‍ എല്ലാം വാഹനങ്ങള്‍ പാര്‍ക്ക്‌
ചെയ്തിട്ടുണ്ട്. ആശുപത്രി മുറ്റത്ത്‌ നിന്നും ഉയര്നാണ് പള്ളിയുടെ നില്‍പ്പ്, ചെറിയ പടികള്‍ ഉണ്ട് കയറിപ്പോവാന്‍. എല്ലാതിനും എപ്പോളും കൂട്ടിനുണ്ട് എന്ന് വിശ്വസിച്ചിരുന്ന കൃഷ്ണനെ ഈ വഴിക്കെങ്ങും കാണാനില്ല.

" എന്റെ കൃഷ്ണാ, ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ അല്ലെ നീ കൂടെ നില്കേണ്ടത് ? " ഉള്ളിലെ അരിശം
അറിയാതെ വാകുകളായി പുറത്തു വന്നു.

" നീ നിന്റെ രാധയുടെ കാര്യത്തില്‍ ഇത്രയും വിഷമിചിട്ടുണ്ടോ? "

" ഒന്ന് പോടാ ഉവ്വേ , നിനക്കൊന്നും അറിയാത്ത കുറെ ത്യാഗങ്ങള്‍ ഞാന്‍ സഹിച്ചിട്ടുണ്ട് രാധക്ക് വേണ്ടി ,
അത് കൊണ്ട് രാധയുടെ കാര്യം നീ പറയേണ്ട "

" എന്നാലും എന്റെ കാര്യത്തില്‍ നിനക്കൊന്നും ചെയ്യാനില്ലേ, ഏതെല്ലാം ഘട്ടങ്ങളില്‍ ഞാന്‍ നിന്നെ വിളിച്ചു അപ്പോളൊന്നും നീ ഒന്ന് തിരിഞ്ഞു നോക്കിയത് പോലുമില്ല "

" ഡാ നീ അങ്ങിനെ കണ്ണില്‍ ചോര ഇല്ലാതെ സംസാരിക്കരുത്, നിനക്ക് സ്വപ്നം കാണാന്‍ മാത്രം കഴിയുമായിരുന്ന
ആ കൊച്ചിനെ എടുത്തു ചുരുട്ടി മടക്കി കയ്യില്‍ തന്നില്ലേ ഞാന്‍, എന്നിട്ടിപ്പോള്‍ ഞാന്‍ ഒന്നും ചെയ്തില്ല അല്ലേ "

" അതല്ല കൃഷ്ണാ ..നീ സെന്റി അടിക്കല്ലേ ഞാന്‍ പറഞ്ഞത്..."

" വേണ്ട ..വേണ്ട ..ഇനി നീ ഒന്നും പറയേണ്ട "

" ഞാന്‍ ഒന്ന് പറയട്ടെ ..ഇന്നലെ സംഭവിച്ചതെല്ലാം നീ കണ്ടതല്ലേ , അതിനു മുന്‍പ് സംഭവിച്ചതെല്ലാം അതും
നിനക്കറിയാം ...ഞാന്‍ ഇനി എന്താ ചെയ്യേണ്ടേ ? "

" എല്ലാം നിന്റെ കയ്യിലിരുപ്പിന്റെ ഗുണം കൊണ്ടല്ലേ , നീ തന്നെ ഒരു വഴി കണ്ടാല്‍ മതി. പണ്ട് എനിക്കും ഇത് പോലെ കുറെ പ്രശ്നങ്ങള്‍  ഉണ്ടായതാ എല്ലാം ഞാന്‍ ഒറ്റയ്ക്ക് കൈകാര്യം ചെയ്തു, കുറെയൊക്കെ നിനക്കും അറിയാമല്ലോ, ഗോപികമാരുടെ വസ്ത്രങ്ങള്‍ എടുത്തതിനു എന്തായിരുന്നു ഒരു പുകില്,  "

" അതിനു അവര്‍ കുളിചോണ്ടിരിക്കുമ്പോള്‍ അവരുടെ വസ്ത്രങ്ങള്‍ നീ എന്തിനാ എടുത്തത്‌ അത് കൊണ്ടല്ലേ
അതിത്രയും വഷളായത്? "

" എന്റെ ബാലു നീ ഇങ്ങനെ കാര്യം അറിയാത്തത് പോലെ സംസാരിക്കല്ലേ "

" എങ്കില്‍ അത് വിടാം , എന്റെ കാര്യത്തില്‍ ഇനി എന്താണ് വഴി അതുപറ "

" ശരി, ഇതുവരെ നടന്നതെല്ലാം നീ ഒന്ന് പറ "

" എന്റെ കൃഷ്ണാ എല്ലാം നിനക്കറിയാം , നിനക്കരിയാതതായി എന്തെങ്കിലും നടന്നിട്ടുണ്ടോ എന്റെ
ഈ ജീവിതത്തില്‍ "

" എന്നാലും നീ പറ , കേള്‍കാന്‍ നല്ല സുഖമുള്ള കഥകള്‍ അല്ലെ, വെരി ഇട്രെസ്റിംഗ് ലവ് സ്റ്റോറി "

" നീ ഇതെപ്പോള്‍ ഇംഗ്ലീഷ് പഠിച്ചു ?

" അത് ശരി, നിന്നെ അബുദാബിയില്‍ വച്ച് നിന്റെ സിരിയക്കാരന്‍ ബോസ്സ് ഇംഗ്ലീഷില്‍ തെറി വിളിക്കുമ്പോള്‍ നീ
എന്നോട് പരാതി പറയുമായിരുന്നില്ലേ , അന്നൊന്നും നീ എന്നോട് ഇംഗ്ലീഷ് അറിയുമോ എന്ന് ചോതിചില്ലല്ലോ?
അത് മാത്രമല്ല , പ്രന്ന്ജിയെട്ടനുമായി പുണ്യാളന്‍ മലയാളത്തിലും ഹിബ്രുവിലും ഇംഗ്ലീഷിലും മാറി മാറി സംസാരിച്ചത് നീയും കേട്ടതല്ലേ, അപ്പോള്‍ പിന്നെ എനിക്കെങ്ങിനെ അടങ്ങിയിരിക്കാന്‍ പറ്റും, പ്രാന്ജിയേട്ടന്‍
തൃശ്ശൂര്‍ റിലീസായ ദിവസം പുണ്യാളന്‍ എന്റടുത്തു ഒരു വരവ് വന്നു, ഞാന്‍ അന്ന് തീരുമാനിച്ചതാ ...
പ്രാന്ജിയേട്ടന്‍ പുന്ന്യാളനോദ്  പറഞ്ഞത് പോലെ സീന്‍ ബൈ സീന്‍ ആയീട്ടു നീ പറ. എന്നായിരുന്നു നീ അവളെ ആദ്യമായി കണ്ടത് ? "

എന്റെ കൃഷ്ണാ എന്നോട് തന്നെ ഇത് വേണം  എന്ന് മനസ്സില്‍ ഓര്‍ത്തു കഥ പറയാന്‍ തുടങ്ങുകയായിരുന്നു.
" വേണം നിന്നോട് തന്നെ വേണം , പ്രേമിക്കാന്‍ ഒരുങ്ങി ഇറങ്ങുമ്പോള്‍ റിസ്ക്‌ എടുക്കാന്‍ തയ്യാറാവണം "

" ഓ മനസ്സില്‍ വിജാരിക്കുംബോലെക്കും മനസ്സിലാകി, എന്നിന്ട്ടാണോ എന്നോട് കഥ പറയാന്‍ പറയുന്നത്? "

" നീ പറേടാ "

" ശരി ശരി, "

" അന്ന് , അന്നെന്നു പറഞ്ഞാല്‍ നാലു വര്ഷം മുന്‍പ്, ഞാന്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ അബുദാബിക്ക്
പോവ്വാന്‍ എത്തിയതായിരുന്നു, അപ്പോള്‍ ആണ് ഒരു മാലാഘയെപോലെ അവള്‍ മുന്നിലേക്ക്‌ വന്നത്, എന്റെ കൂടെ
എന്റെ അമ്മയും അച്ഛനും അനിയത്തിയും ഉണ്ടായിരുന്നു എന്നെ യാത്രയാക്കാന്‍ , അവളോടൊപ്പം അവളുടെ അമ്മയും
അനിയത്തിയും കൂടെ ഡ്രൈവറും, അവളുടെ അമ്മ എന്റെ അമ്മയോട് പറഞ്ഞു.

" ഇതെന്റെ മോള് അളക നന്ദ ..ഇവളും അബുദാബിക്കാന്, ആദ്യമായിട്ട് പോവ്വാ, അതിന്റെ ഒരു ടെന്‍ഷന്‍ ഉണ്ട്
അവള്‍ക്കും ഞങ്ങള്‍ക്കും , നിങ്ങളുടെ കൂടെ ആവുമ്പോള്‍ വിശ്വസിച്ചു എല്പിക്കാലോ "

" അതിനു ഞങ്ങള്‍ പോവുന്നില്ല, ബാലു മാത്രമേ പോവുന്നുള്ളൂ.. എന്റെ മോന്‍ ആണ് , " അമ്മ എന്നെ ഇടം കണ്ണിട്ടു
നോക്കി , എന്നിട്ട് പറഞ്ഞു, " വിശ്വസിച്ചു തന്നെ അയച്ചോളൂ, ഞാന്‍ ഗ്യാരന്ടീ "

എന്റെ മനസ്സില്‍ മൂന്ന് ലെടു പൊട്ടുവാന്‍ തയ്യാറായി നിന്നു.

" അതെങ്ങിനെയാട ബാലൂ , ലെടു മനസ്സില്‍ ഉണ്ടാവുന്നത് ? "

" എന്റെ കൃഷ്ണാ അതൊക്കെയുണ്ട്‌, മനസ്സില്‍ ഒരുപാട് സന്തോഷം ഉണ്ടായീ എന്നതിന് ഇപ്പോളത്തെ പിള്ളേരുടെ
സ്റ്റൈലില്‍ അങ്ങിനെയാണ് പറയുക."

" അത് ശരി അപ്പോള്‍ അതാണ് കാര്യം. നിന്റെ വീടിന്റെ തെക്കേതിലെ വസുമതി ചേച്ചിയുടെ മോന്‍ ഇല്ലേ എന്താ അവന്റെ പേര്?. ആ സുനില്‍ അവന്‍ ഇന്നലെ എന്റെയടുത്ത് പറയുവാ കൃഷ്ണാ പരീക്ഷയുടെ
റിസള്‍ട്ട്‌ വരുമ്പോള്‍ മനസ്സില്‍ ഒരു രണ്ടു ലെടു എങ്കിലും പൊട്ടിക്കണേ എന്ന്, എനിക്ക് കാര്യം പിടികിട്ടിയില്ല, ഞാന്‍ കരുതിയത്‌ അവനെ രണ്ടു വിഷയത്തിലെങ്കിലും പൊട്ടിക്കണേ എന്നാണ് പ്രാര്‍ത്ഥിച്ചത്‌ എന്നാണ്, ഞാന്‍ അതിനുള്ള പണി തുടങ്ങാന്‍ പോവായിരുന്നു, നീ ഇതിപ്പോള്‍ പറഞ്ഞത് നന്നായി. "

" തമാശ കളയു കൃഷ്ണാ നീ ഞാന്‍ പറയുന്നത് കേള്‍ക്കൂ,"

"നീ പറഞ്ഞോട ഞാന്‍ സുനിലിന്റെ കാര്യം ഒന്ന് നോക്കുവാരുന്നു, അവന്റെ രണ്ടല്ല എല്ലാ ലെടുവും പൊട്ടിക്കേണ്ടി
വരും, എന്തോക്കെയാട അവന്‍ കാട്ടിക്കൂട്ടി വച്ചേക്കുന്നെ , അവനെ ജയിപ്പിക്കാന്‍ പറ്റില്ല "

" കൃഷ്ണാ.."

" എവിടെയാ പറഞ്ഞു നിര്‍ത്തിയെ, ആ അമ്മ നിന്നെ പറ്റി പറഞ്ഞത് എന്നിട്ട് ?  "

" അപ്പോള്‍ അവളുടെ അമ്മ എന്നെ അടിമുടി ഒന്ന് നോക്കി, ഞാന്‍ ഒരു പഞ്ചപ്പാവം പോലെ നിന്നു. അപ്പോള്‍
അവളുടെ അമ്മ എന്നോടായി പറഞ്ഞു എല്ലാ കാര്യത്തിലും നീ കൂടെ നില്കണേ മോനെ എന്ന് "

" അപ്പോള്‍ ആ മൂന്ന് ലെടുവും പോട്ടിയിട്ടുണ്ടാവും അല്ലെ ? "

" അതെ ..പിന്നെ എല്ലാവരോടും പെട്ടെന്ന് യാത്രയോക്കെപ്പറഞ്ഞു.  തിരക്കുകണ്ടപ്പോള്‍ അനിയത്തി എന്നെ നോക്കി
ചിരിച്ചു. എനിക്ക് പേടിയുണ്ടായിരുന്നു അവള്‍ എന്തെങ്കിലും ബോംബ്‌ പൊട്ടിക്കുമോ എന്ന്, അവള്‍ എല്ലയ്പോളും എനിക്കൊരു പാരയാണെന്ന് കൃഷ്ണന് അറിയാലോ. പക്ഷെ അവള്‍ ഒന്നും പറഞ്ഞില്ല. എന്നും
ശരിക്കും ബോറടിച്ചിരിക്കാറുള്ള രണ്ടു മണിക്കൂര്‍ എങ്ങിനെ പോയി എന്നറിഞ്ഞില്ല. ഓണത്തിന് ദിവസങ്ങള്‍ മാത്രമേ ബാകിയുള്ളൂ അതിനാല്‍ ഫ്ലൈറ്റ് പകുതിയിലെര്യും കാലിയായിരുന്നു, കയറുമ്പോള്‍ ഞാന്‍ അവളോട്‌ പറഞ്ഞു ആരെങ്കിലും ചോതിച്ചാല്‍ ഭാര്യ ആണെന്ന് പറഞ്ഞേക്ക് അപ്പോള്‍ പിന്നെ നമുക്കൊരു പ്രൈവസി ഉണ്ടാവും, മനസ്സിലിരുപ്പ് മനസ്സിലായിട്ടാണോ എന്നറിയില്ല അവള്‍ ചോതിച്ചു

" നമുക്കെന്തിനാ പ്രൈവസി? "
ഞാന്‍ ഒന്ന് ചമ്മിയോ ഇല്ല, ഞാന്‍ അവളെ ഒന്ന് പേടിപ്പിച്ചു .

"ആളുകള്‍ ഇപ്പോള്‍ കാണുന്ന പോലെ ആയിരിക്കില്ല കുറച്ച കഴിയുമ്പോള്‍ എല്ലാം വെള്ളമടിച്ചു കോണ്‍ തെറ്റിപ്പോവും."

" അയ്യോ മദ്യം കഴിക്കുന്നവരെ എനിക്ക് ഭയമാണ്, നീ കഴിക്കുമോ ?  "

" നല്ല കഥ , അച്ഛന്‍ എക്സ്-മിലിട്രി അമ്മയെ കണ്ടല്ലോ അല്ലെ , എന്നെ ഭയങ്കര ചിട്ടയിലാ വളര്‍ത്തിയത്, എനിക്കതിന്റെ മണം അടിച്ചാല്‍
മതി അപ്പോള്‍ തല കറങ്ങും, നിനക്ക് പ്രൈവസി വേണ്ടേല്‍ വേണ്ട ഞാന്‍ കുറച്ചു കഴിഞ്ഞാല്‍ മാറിയിരിക്കും,
പിന്നെ ആരെങ്കിലും ശല്യം ചെയ്യാന്‍ വന്നിട്ട് എന്നെ വിളിച്ചിട്ട് കാര്യമില്ല   "

" ഇല്ല ഞാനും വരും സീറ്റ് മാറിയാല്‍ , ഭാര്യയാണെന്നു പറയുന്നതില്‍ എന്താ കുഴപ്പം , പറഞ്ഞാല്‍ പോരെ " അവള്‍.

ഞാന്‍ മനസ്സില്‍ ചിരിച്ചു . അവളും ചിരിക്കുകയായിരുന്നു, എന്റെ കൃഷ്ണാ എന്തൊരു ചിരിയാ അവളുടെ. മുത്തു
പൊഴിയുന്ന ചിരി എന്നൊക്കെ പറഞ്ഞാല്‍ അതാണ്‌. ഞങ്ങള്‍ സീറ്റില്‍ ചെന്നിരുന്നതും ഒരു കിളവന്‍ വന്നു അതെ സീറ്റില്‍ ഇരുന്നു, ഇയാള്‍ ഈ പ്രായത്തില്‍ ഗള്‍ഫില്‍ വന്നു എന്തെടുക്കാന എന്ന് ചിന്തിച്ചു. പക്ഷെ ആള് മാന്യന്‍ ആയിരുന്നു. ഞങ്ങള്‍ക്കൊരു പുഞ്ചിരി സമ്മാനിച്ചു അയാള്‍ അടുത്ത സീറ്റിലേക്ക് പോയി.പിന്നെ എന്തൊക്കെയാ
എന്റെ കൃഷ്ണാ നടന്നത്. അവള്‍ക്കു സീറ്റ് ബെല്‍റ്റ്‌ ഇടാന്‍ പോലും അറിയില്ലായിരുന്നു. ഞാന്‍ പതുക്കെ ബെല്‍ട്ട്‌ ടൈറ്റ്
ചെയ്തു കൊടുത്തു. എന്റെ കൈ അറിയാതെ അവളുടെ ദേഹത്തു ഒന്ന് കൊണ്ടു, ഷോക്ക്‌ കിട്ടിയത് പോലെ ആയി എനിക്ക്. അവളും ഒരു
ഇക്കിള്‍ കൊണ്ടത്‌ പോലെ ഒന്ന് വിറച്ചു. ഞാന്‍ അവളെ ഒന്ന് പാളി നോക്കി. അവള്‍ ആ നീല മിഴികളിലൂടെ
എന്നെയും നോക്കുന്നുണ്ടായിരുന്നു. ഒരു ചെറിയ നാണം ഞാന്‍ അവളില്‍ കണ്ടു. അപ്പോള്‍ ഞാന്‍ നിന്നെ വിളിച്ചത് നീ ഓര്‍ക്കുന്നില്ലേ , ഒന്ന് ഹെല്പ് ചെയ്യണം എന്ന് പറഞ്ഞപ്പോള്‍ നീ എന്താ പറഞ്ഞത് അവളുടെ കല്യാണം കഴിഞ്ഞതാണ് മോനെ എനിക്കൊന്നും ചെയ്യാനില്ല എന്ന്. " ഹേ കല്യാണം കഴിഞ്ഞതാണോ " ഞാന്‍ ഒന്ന് ഞെട്ടി. അവളും ഞെട്ടി.

" അതെ കല്യാണം കഴിഞ്ഞതാണ് " അവള്‍ പറഞ്ഞു. എന്റെ എല്ലാ പ്രതീക്ഷകളും തകര്‍ന്നു പോയില്ലേ കൃഷ്ണാ.

" നീ എന്തെ നേരത്തെ പറയാതിരുന്നു?  "

" നീ ചോതിചില്ലല്ലോ "

" നിന്റെ നെറ്റിയില്‍ സിന്ദൂരം കണ്ടില്ല ഞാന്‍ കരുതി കഴിഞ്ഞിട്ടുണ്ടാവില്ല  എന്ന് "

" അത് പിന്നെ അറബ് നാടല്ലെ എന്തെങ്കിലും പ്രശ്നം ഉണ്ടായാലോ എന്ന് പേടിച്ചിട്ടാ "

" എന്താ ഒരു നിരാശ .. ലൈനിടാന്‍ വല്ല പരിപാടിയും ഉണ്ടായിരുന്നോ ? "

അത് വരെ ഉണ്ടായിരുന്ന ഗ്യാസ്  പെട്ടെന്ന് പോയത് പോലെ തോന്നി.  എങ്കിലും ചമ്മല്‍ പുറത്തു കാണിച്ചില്ല. അവളെ ഒന്ന് പൊക്കി വെക്കാന്‍ തോന്നി. ഒരു പഴയ നമ്പര്‍ .

" അതല്ല ആര്‍ക്കും ഇഷ്ടം തോന്നാന്‍ മാത്രം സുന്ദരി ആണ് നീ. പിന്നെ ഇത്തിരി ഗ്ലാമര്‍ എനിക്കും ഇല്ലേ ? "

" ഒരു രക്ഷയും ഇല്ല മാഷേ " അവള്‍ ചിരിച്ചു.

" ഞാന്‍ ഒരു തമാശ പറഞ്ഞതാണ് നന്ദാ... നിന്നെ സേഫ് ആയി നിന്റെ ആളുടെ കയ്യില്‍ ഞാന്‍ ഏല്‍പ്പിക്കും ഓക്കേ? " തല്‍കാലം തടി തപ്പി.

" എത്ര കാലമായി കല്യാണം കഴിഞ്ഞിട്ട് ?"

" അത് വലിയ തമാശയാണ്, ആള് നാല്പത്തിയഞ്ച് ദിവസത്തെ ലീവിന് വന്നിട്ട് നാല്പതു ദിവസവും പെണ്ണ്
കാണല്‍ ആയിരുന്നത്രെ. അവസാനം ജാതകം എല്ലാം ഒത്തു വന്നത് ഞാനുമായിട്ട്, "

" തെണ്ടി വേറെ ഒരു പെന്നുമായിട്ടും ജാതകം ചേര്‍ന്നില്ല? " എന്ന് മനസ്സില്‍ ചോതിച്ചു.

" പിന്നെ കല്യാണം കഴിഞ്ഞു മൂന്നാം നാള്‍ ആള് പോയി. ഇപ്പോള്‍ അഞ്ചു മാസങ്ങള്‍ക്ക് ശേഷം ഞാന്‍
ആളുടെ അടുത്തേക്ക് പോവ്വാണ്" . ഏതാണ് ആ പരമ ദ്രോഹി എന്ന് ചിന്തിച്ചു. അപ്പോഴേക്കും ഫുഡ്‌ കൊണ്ട് വന്നു. ഈ ബെല്‍ട്‌ ഒന്ന് അഴിച്ചു തരാമോ എന്ന് അവള്‍ ചോതിച്ചു. ഇപ്രാവശ്യം എന്തോ
കൈ വിരക്കുന്നത് പോലെ തോന്നി. അവള്‍ കഴിക്കുന്നത് കാണാന്‍ നല്ല രസമായിരുന്നു.
"എനിക്ക് ഈ കത്തിയും മുള്ളും ഒന്ന് ഉപയോഗിച്ച്കഴിച്ചു ശീലം ഇല്ല "  അവള്‍ ഇടയ്ക്കിടയ്ക്ക് പറഞ്ഞു
കൊണ്ടിരുന്നു. ചായ വേണോ ജ്യൂസ്‌ വേണോ എന്ന് എയര്‍ ഹോസ്റ്റെസ് ചോതിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത്
പോലെ ചായ മതി എന്നവള്‍ പറഞ്ഞു. ചായ അവള്‍ കുടിക്കാന്‍  തുടങ്ങിയതും ഞാന്‍ പറഞ്ഞു
" പഞ്ചസാരയും പാലും വേറെ അതില്‍ ഉണ്ട് , മിക്സ്‌ ചെയ്യണം. " അവള്‍ എന്നെ നോക്കി ചിരിച്ചു
എന്തോ പറയാന്‍ തുടങ്ങുംബോലെക്കും ഞാന്‍ കയറി പറഞ്ഞു " ഞാന്‍ ആദ്യമായിട്ടാണ് " എന്നല്ലേ പറയാന്‍
വരുന്നത് ഒരുപാടായി കേള്‍ക്കാന്‍ തുടങ്ങിയിട്ട്. അവള്‍ വീണ്ടും ചിരിച്ചു. അവളുടെ ചിരി, അതെന്നെ കൂടുതല്‍
കൂടുതല്‍ അവളിലേക്ക് ആവാഹിക്കുകയായിരുന്നു." എനിക്കിഷ്ടായി " ഞാന്‍ അറിയാതെ പറഞ്ഞുപോയി.
അവള്‍ വീണ്ടും ഒന്ന് ഞെട്ടിയത് പോലെ തോന്നി.
" അല്ല നിന്റെ ഈ നിലപാട് എനിക്കിഷ്ടായി എന്നാണ് പറഞ്ഞത്.ഞാന്‍ ആദ്യമായിട്ട് വരുമ്പോളും ഇങ്ങനെ
 ആയിരുന്നു.അന്ന് എന്റെ അടുത്ത സീറ്റില്‍ ഇരുന്ന ആള് എന്നെ കളിയാക്കുന്നത് പോലെ പറഞ്ഞു.
"ഇത്തിരി മധുരം ഒക്കെ ആവാം കേട്ടോ, ഈ ചെറിയ പാക്കറ്റില്‍ ഷുഗര്‍ ഉണ്ട്."
ഞാന്‍ ശരിക്കും ചമ്മി പക്ഷെ ഞാന്‍ അത് പുറത്തു കാണിച്ചില്ല .
" ഞാന്‍ മധുരം ഇല്ലാത്ത ചായയാണ് കുടിക്കാര്." അതും പറഞ്ഞു ഞാന്‍ ആ ചായ വളരെ കഷ്ടപ്പെട്ട്
കുടിച്ചു തീര്‍ത്തു. എന്റെ  വിഷമം കണ്ടിട്ടാവണം, അയാള്‍ പറഞ്ഞു

" മധുരം വേണ്ടെങ്കിലും പാല്‍ ഒഴിക്കാം ആയിരുന്നില്ലേ, ഇതില്‍ പലായിരുന്നൂ"

ഈ തെണ്ടിക്കിത് ആദ്യം പറയാമായിരുന്നില്ലേ എന്ന് മനസ്സില്‍ കരുതി, എന്റെ മനസ്സ് വായിചിട്ടെന്നോണം
അയാള്‍ എന്നെ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു. ഇതെല്ലം കേടു അവള്‍ പൊട്ടിച്ചിരിച്ചു, ഒരു നിമിഷം
അവള്‍ ഫ്ലൈറ്റില്‍ ആണെന്ന് മറന്നു എന്ന് തോന്നി, അടുത്ത സീറ്റില്‍ ഇരുന്ന ഒരു കാര്‍ന്നോര്‍ക്ക് അപ്പോള്‍ എന്തോ ഒരു സൂക്കേട്‌, അയാള് മിണ്ടാതിരിക്കാന്‍ പറഞ്ഞു , അവള്‍ പിന്നെയും വാ പൊത്തി ചിരിച്ചു,അപ്പോള്‍ അവളുടെ ചുവന്നു തുടുത്ത ആപ്പിള്‍ പോലെയുള്ള കവിളുകളും വിടര്‍ന്ന നീല കണ്ണുകളും ഞാന്‍ കണ്ണ് വെട്ടാതെ
നോക്കിയിരുന്നു പോയി. സമയം രാത്രി ഒന്‍പതു മണിയായി, ലൈറ്റ് എല്ലാം എയര്‍ ഹോസ്റ്റെസ്സു ഓഫ്‌ ചെയ്തു,
പതുക്കെ അവള്‍ ഉറക്കത്തിലേക്കു വീണു, ഇടയ്ക്കിടയ്ക്ക് അവളുടെ തല ഭാഗം  എന്റെ ദേഹത്തേക്ക് വീണു കൊണ്ടിരുന്നു,  കുറച്ചു കഴിഞ്ഞപ്പോള്‍ അതെന്റെ തോളത്തു സ്ഥിരമായി, ഞാന്‍ അവളെ നോക്കിക്കൊണ്ടിരുന്നു,
അവള്‍ക്കു വല്ലാതെ തണുക്കുന്നത് പോല തോന്നി,ഞാന്‍എയര്‍ ഹോസ്റെസ്സിനെ വിളിച്ചു ഒരു പുതപ്പു
തരാന്‍ പറഞ്ഞു, പുതപ്പും കൊണ്ട് വന്നപ്പോള്‍ ആണ് എയര്‍ ഹോസ്റ്റെസ്സിനെ ശരിക്കും കണ്ടത് അവളും
സുന്ദരിയാണ്, ഇത്തിഹാദ്  ടിക്കറ്റ്‌ എടുക്കുന്നത് തന്നെ ഇവളുമാരെ കാണാന്‍ ആണ്, എയര്‍ ഇന്ത്യയിലെ
അമ്മച്ചിമാരെ കണ്ടു യാത്ര ചെയ്യാന്‍ വയ്യാതായി, ഇന്ന് പക്ഷെ ഇവലെയൊന്നും ശ്രദ്ധിച്ചില്ല , നന്ദയില്‍
ആയിരുന്നു ശ്രദ്ധ മുഴുവനും.പുതപ്പു വാങ്ങി അവളെ ഉണര്‍ത്താതെ  തന്നെ പുതപ്പിച്ചു. എ സി യില്‍ നിന്നുള്ള
കാറ്റില്‍ അവളുടെ മുടിയിഴകള്‍ അവളുടെ മുഖം മറക്കുന്നുണ്ടായിരുന്നു. ഞാന്‍ പതുക്കെ അവ മാടിയൊതുക്കി.
ഉറക്കത്തിലായിരുന്ന അവള്‍ എന്റെ കൈ പിടിച്ചു അവളുടെ മുഖത്തോട് ചേര്‍ത്ത് വച്ചു. പിന്നെ അവള്‍ അത്
വിട്ടില്ല. ഞാന്‍ ശ്രമിച്ചതുംമില്ല. പിന്നെ സ്വപ്‌നങ്ങള്‍ ആയിരുന്നു. ഞാന്‍ വീണ്ടും വീണ്ടും നിന്നോട് യാചിച്ചില്ലേ
കൃഷ്ണാ അവളെ എനിക്ക് വേണം എന്ന്. നീ പക്ഷെ എന്നെ കയ്യൊഴിഞ്ഞു. ഇടക്കെപ്പോഴോ ഉണര്‍ന്ന അവള്‍
എന്നോട് സോറി പറഞ്ഞു. ലാന്റിംഗ് സമയത്ത് ഞാന്‍ അവളോട്‌ പറഞ്ഞു നീ സ്വയം എ ഇട്ടു നോക്ക് ബെല്‍റ്റ്‌ എന്ന്. അവള്‍ തന്നെ പിന്നീട് ബെല്‍റ്റ്‌ മുറുക്കുകയും അഴിക്കുകയും ചെയ്തു. അവളുടെ അമ്മക്ക് വാക് കൊടുത്തത് പോലെ എല്ലാറ്റിനും കൂടെ നിന്നു. അവളുടെ വിസ എടുക്കാനും, ഐ ടെസ്റ്റ്‌ നടക്കുന്നിടത്ത് അവളെ
കൊണ്ട് ചെന്നാക്കി , അവിടെ നല്ല തിരക്കായിരുന്നു, ബാകി കാര്യങ്ങള്‍ എല്ലാം അവളെ പറഞ്ഞു മനസ്സിലാക്കി.
ഞാന്‍ പുറത്തു വന്നു, അവിടെ എന്റെ ഫ്രണ്ട് കാത്തു നില്‍ക്കുന്നുണ്ടായിരുന്നു, എയര്‍ പോര്‍ട്ടില്‍ വന്നു പോവുന്ന കളറുകളെ നോക്കി അവന്‍ അങ്ങിനെ മുഴുകി നില്‍ക്കുന്നു. അവനെ കണ്ട നിമിഷം വെറുതെ ഒരു
തമാശ തോന്നി. ഞാന്‍ എന്റെ ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്. അതങ്ങിനെ സംഭവിക്കുകയായിരുന്നു.ഞാന്‍ ചെല്ലുമ്പോള്‍ അവന്റെ കൂടെ ആരോ ഒരു ഫ്രണ്ട്. അവര്‍ അപ്പോള്‍ അവിടെ വച്ച് പരിചയപ്പെട്ടതാനെന്നു പറഞ്ഞു.

 " അളിയാ ഇന്ന് ഫ്ലൈറ്റില്‍ ചാകരയാണല്ലോ?  " ജോബിന്‍ അവന്റെ ഉള്ളിലെ സന്തോഷം എടുത്തു പുറത്തിട്ടു.

" ഒന്നും പറയേണ്ട അളിയാ , ഇന്നത്തേത് പോലെ ഒരു യാത്ര എന്റെ ജീവിതത്തില്‍ ഇത് വരെ ഉണ്ടായിട്ടില്ല,
ഇനിയൊട്ടു ഉണ്ടാവാനും പോവില്ല " ഞാനും തുടങ്ങി.

" എന്താടാ ? "  അവനു ആകാംക്ഷ .

" എന്റെ പൊന്നളിയാ ഇന്ന് എന്റെ സീറ്റില്‍ ഒരു കിളിയായിരുന്നു കൂടെ, വെറും കിളിയല്ലെടാ ഒരു പഞ്ചവര്‍ണക്കിളി, അവളുമായി അബുദാബി വരെ ...."

 ഞാന്‍ എന്റെ ഉള്ളിലെ നടക്കാതെ പോയ ആഗ്രഹങ്ങള്‍ എല്ലാം പൊടിപ്പും തൊങ്ങലും വെച്ച് കാച്ചി .
എല്ലാം കേട്ട് ജോബിന്‍ അസൂയപ്പെടുന്നത്‌ ഞാന്‍ കണ്ടു.

" ഡാ നീ ആ കയ്യൊന്നു കാണിച്ചേ ..." അവന്‍ എന്റെ കയ്യെടുത്ത് മണത്തു.

" അളിയാ ബ്ലൂ ലേഡി  സ്പ്രേയുടെ മണം"

" അതവളുടെ അല്ലേടാ തെണ്ടീ ..തിരിച്ചു വരാന്‍ നേരം എന്റെ സ്പ്രേ എല്ലാം കഴിഞ്ഞിരുന്നു, അതുകൊണ്ട്
അനിയത്തിയുടെ സ്പ്രേ എടുത്തടിച്ചതാ" അവന്റെ മുഖത്തൊരു നിരാശ കണ്ടോ ?

" നീ ഇത്രയൊക്കെ കാണിച്ചിട്ടും അവള്‍ക്കു എതിര്‍പ്പൊന്നും ഉണ്ടായില്ല? "  ആ അപരിചിതന്‍ അത്
ചോതിച്ചപ്പോള്‍ ആണ് ഇത്ര നേരം പറഞ്ഞതെല്ലാം അയാളും കേള്‍ക്കുന്നുണ്ടായിരുന്നു എന്ന് മനസ്സിലായത്‌.
ഞാന്‍ വിട്ടില്ല, കേള്‍ക്കാന്‍ ആളുന്ടെങ്കിലല്ലേ പറയാന്‍ രസം.

" എന്തോന്ന് എതിര്‍പ്പ് മാഷേ , അവളും കല്യാണം കഴിഞ്ഞ കൊച്ചാ, ഒരു ചേഞ്ച്‌ ഇഷ്ടപ്പെടാത്തവര്‍ ആരാ "
അതും പറഞ്ഞു ഞാന്‍ അയാളെ നോക്കി, അയാളുടെ മുഖം ഇരുണ്ടിരിക്കുന്നു, അസൂയ അല്ലാതെന്ത എന്ന്
ചിന്തിച്ചു ഞാന്‍.

" അളിയാ പുറത്തു വരുമ്പോള്‍ എനിക്കൊന്നു കാണിച്ചുതാട ആ കിളിയെ " ജോബിന്‍.

അപ്പോള്‍ ആണ് കാപ്പി കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ അവള്‍ അറിയാതെ എടുത്ത അവളുടെ ഫോട്ടോയെ പറ്റി ഓര്മ വന്നത്. ഞാന്‍ അത് ജോബിനു കാണിച്ചു. ജോബിന്‍ അതയാള്‍ക്കും കാണിച്ചു, അത് കണ്ടതും അയാള്‍
അവിടെ നിന്നും പെട്ടെന്ന് പോയി, അയാളുടെ ഭാവ മാറ്റം കണ്ടപ്പോള്‍ എന്തോ പന്തികേട്‌ തോന്നി, ഞാന്‍
ജോബിനോട് ചോതിച്ചു.

" ഡാ ഇനി അയാള്‍ എങ്ങാനും ആവുമോ ആ കൊച്ചിന്റെ കെട്ടിയോന്‍ "

" നിനക്ക് വട്ടുണ്ടോ , അയാള്‍ക് പത്തു നാല്പതു വയസ്സ് കാണും, ആ കൊച്ചിന്റെ അമ്മാവന്‍ ആവാതിരുന്നാല്‍
മതി, ഇത് ഫ്രെസ്ട്രഷന്‍ ആടാ. നീ വാ നമുക്ക് പോവാം. "

അതങ്ങനെ കഴിഞ്ഞു, പിന്നെ അവളെ പറ്റി ചിന്തിച്ചില്ല, റൂമിലേക്കുള്ള വഴിയില്‍ ആ ഫോട്ടോ ഡിലീറ്റ് ചെയ്തു,
സത്യത്തില്‍ അവള്‍ വിവാഹിതയാണെന്നു അറിയാതെ എടുത്ത ഫോട്ടോ ആണ്. അവളെ തന്റെതാക്കണം എന്ന
ആഗ്രഹത്തില്‍ എടുത്ത ഫോട്ടോ. ഇനിയതിന്റെ ആവശ്യം ഇല്ല തോന്നി, ഡിലീറ്റ് ചെയ്തു,

" കൃഷ്ണാ നീ കേള്‍ക്കുന്നില്ലേ ? "

" ഉവ്വ് , നീ പക്ഷെ ആ കൊച്ചിനെ പറ്റി അങ്ങിനെ പറയരുതായിരുന്നു "

" അറിയാം കൃഷ്ണാ അപ്പോള്‍ പക്ഷെ അങ്ങിനെ ഒരു തെറ്റ് പറ്റിപ്പോയി, പിനീട് ഞാന്‍ അവളെ കാണുന്നത്,
രണ്ടു  വര്‍ഷങ്ങള്‍ക്കു ശേഷം ആണ്, കാലം എന്നില്‍ വരുത്തിയ മാറ്റങ്ങള്‍ കൊണ്ട് അവള്‍ എന്നെ തിരിച്ചറിഞ്ഞില്ല. പക്ഷെ അവളുടെ മുഖം എന്റെ മനസ്സിന്റെ ഏതോ ഒരു കോണില്‍ മായാതെ കിടന്നിരുന്നു.
ഞാന്‍ ഒരു പെണ്ണ് കാണലിനു പോയതായിരുന്നു. മീനാക്ഷി എന്നായിരുന്നു കുട്ടിയടെ പേര് , എനിക്കും വീടുകാര്‍ക്കും ഇഷ്ടമായി, ഇറങ്ങാന്‍ നേരം മീനാക്ഷി എന്നോട് തനിച്ചു സംസാരിക്കണം എന്ന് പറഞ്ഞു,
സത്യത്തില്‍ കേട്ടപ്പോള്‍ ഒന്ന് വിറച്ചു, പെണ്‍കുട്ടികള്‍ ഇങ്ങോട്ട് ആവശ്യപ്പെടുന്നോ എന്ന് ചിന്തിച്ചു നില്‍ക്കെ
എന്റെ അനിയത്തി എന്നെ കളിയാക്കി ചിരിച്ചു, ഞാന്‍ മീനാക്ഷിയുടെ റൂമിലേക്ക്‌ കടന്നു. അവള്‍ എന്നോട്
മനോഹരമായി ചിരിച്ചു, എവിടെയോ കണ്ടു മറന്ന മുഖം പോലെ തോന്നി. അവള്‍ പറഞ്ഞു തുടങ്ങുകയാണ്.

" ഒരു പ്രധാന കാര്യം എന്റെ വീട്ടുകാര്‍ മറച്ചു വെച്ചിട്ടുണ്ട്, അത് തുറന്നു പറയാന്‍ വേണ്ടിയാണ് ഞാന്‍
സംസാരിക്കണം എന്ന് പറഞ്ഞത്, രണ്ടു വര്ഷം മുന്‍പ് എന്റെ വിവാഹം തീരുമാനിച്ചു കഴിഞ്ഞതായിരുന്നു
അത് പക്ഷെ മുടങ്ങിപ്പോയി, അതിന്റെ കാരണം എന്റെ ചേച്ചിയുടെ ദിവോര്‍സ് ആണ്, ഒരു നട്ടെല്ലില്ലാത്ത
ആളുമായി അവളുടെ കല്യാണം നടത്തിയതിന്റെ ഫലം ദിവോര്‍സില്‍ അവസാനിച്ചു. അവള്‍ ഇപ്പോള്‍ ഈ വീട്ടില്‍ ഉണ്ട്. അതിനു ശേഷം വേറെ ഒരു വിവാഹത്തിന് അവള്‍ തയ്യാറായില്ല, എനിക്ക് വന്ന മറ്റു ആലോചനകള്‍ എല്ലാം ഈ കാരണം കൊണ്ട് നടക്കാതെ പോയി. അത് കൊണ്ട് നന്ധേച്ചിയുടെ കാര്യം മറച്ചു വെച്ചാണ് എന്റെ
വീടുകാര്‍ ബിനു ചേട്ടന്റെ വീടുകാരുമായി സംസാരിച്ചത്. "

നന്ദേച്ചി.. ആ പേര് കേട്ടതും ഒരു കൊള്ളിയാന്‍ മിന്നി, എങ്കിലും ഒരു ഉറപ്പിനു വേണ്ടി ചോതിച്ചു.

" ഇതൊരു വലിയ കാരണം ആയി എനിക്ക് തോന്നുന്നില്ല , എന്നാലും ഒരു കാര്യം ചോതിക്കട്ടെ എന്തായിരുന്നു നന്ധേചിക്ക് പറ്റിയത് ? "

" അതൊരു ഞരമ്പ്‌ രോഗിയുടെ കൂടെ ഞങ്ങള്‍ അവളെ വിശ്വസിച്ചു ഏല്പിച്ചു ..ഒരു ഫ്ലൈട് യാത്രയില്‍.
ഇടക്കെപ്പോലോ ഉറങ്ങുകയായിരുന്ന അവളുടെ കുറെ ചീത്ത ഫോട്ടോകള്‍ അയാള്‍ മൊബൈലില്‍ എടുത്തു
അവളുടെ നട്ടെല്ലില്ലാത്ത ഭര്‍ത്താവിനു കാണിച്ചു,.."

പിന്നീട് അവള്‍ പറഞ്ഞതൊന്നും ഞാന്‍ കേട്ടില്ല, ചെവിടടച്ചു ഒരു തല്ലു കിട്ടിയത് പോലെ ഒരു മൂളല്‍ മാത്രം.
ഇടക്കെപ്പോലോ വളരെ ബുദ്ടിമുട്ടി ഞാന്‍ അവളോട്‌ ചോതിച്ചു.

" എനിക്കൊന്നു കാണാന്‍ പറ്റുമോ നന്ദയെ? "  എന്റെ മുഖം കണ്ടു അവളും വല്ലാതായത് പോലെ തോന്നി.

" ഞാന്‍ വിളിക്കാം എന്ന് പറഞ്ഞു അവള്‍ പോയി " അവള്‍ പോയതും അവള്‍ നേരത്തെ കുടിക്കാന്‍ തന്ന
ജ്യൂസ്‌ മുഴുവനും ഒറ്റ വലിക്കു കുടിച്ചു തീര്‍ത്തു. അവള്‍ വരികയായിരുന്നു. അതെ അതവള്‍ തന്നെയായിരുന്നു.
അളക നന്ദ. മുഖം തിരിക്കണോ, എന്നെ കണ്ടാല്‍ കടിച്ചു കുടയാനുള്ള കോപം ഉണ്ടാവും അവള്‍ക്കു, പക്ഷെ അവള്‍ക് എന്നെ മനസ്സിലായില്ല എന്ന് തോന്നി, ആ നില്പ് കണ്ടപ്പോള്‍, ആ പഴയ നന്ദയില്‍ നിന്നും അവള്‍
വല്ലാതെ മാറിയിരുന്നു. അവള്‍ വളരെ പ്രയാസപ്പെട്ടു ഒന്ന് ചിരിച്ചു.

" ഞാന്‍ കാരണം എന്റെ അനിയത്തിയെ വേണ്ട എന്ന് പറയരുത്, പ്ലീസ്."

അത്രയേ അവള്‍ പറഞ്ഞുള്ളൂ.. അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.. ഒരുപാട് സന്തോഷത്തോടെ  കഴിയീണ്ടിയിരുന്ന  ഒരു പെണ്‍കുട്ടി ഞാന്‍ കാരണം . വല്ലാത്ത കുറ്റബോധം തോന്നി. കൂടുതല്‍ ചിന്തിക്കാന്‍
കഴിയുമായിരുന്നില്ല എനിക്ക്

" മീനാക്ഷി ഞാന്‍ നിന്റെ നന്ദേചിയെ വിവാഹം കഴിച്ചോട്ടെ "

ചോതിക്കുന്നതിന്റെ   ശരിയും തെറ്റും ഞാന്‍ ചിന്തിച്ചില്ല .മീനക്ഷിയില്‍ നിന്നും ഒരു ഞെട്ടല്‍ ഞാന്‍ പ്രതീക്ഷിച്ചു. അവള്‍ പക്ഷെ  കൂടുതല്‍ സന്തുഷ്ടയായത് പോലെ തോന്നി. അവള്‍ നേരെ പുറത്തേക്കോടി. ഞാന്‍ നന്ദയെ നോക്കി ..അവള്‍ ഒന്നും പറഞ്ഞില്ല., അവളും റൂമിന് പുറത്തേക്കു നടന്നു, ഞാന്‍ പുറത്തു വന്നപ്പോള്‍ അമ്മയുടെ മുഖം  ദേഷ്യം കൊണ്ട് വല്ലാതെ ചുവന്നിരിക്കുന്നു, അച്ഛന്റെ മുഖത്തേക്ക് നോക്കാന്‍ ധൈര്യം വന്നില്ല, " നമുക്ക് പിന്നെ സംസാരിക്കാം "
എന്ന് പറഞ്ഞു അച്ഛന്‍ എണീറ്റു, " ഇല്ല ഇതിപ്പോള്‍ സംസാരിച്ചു തീരുമാനിക്കണം" എവിടെ നിന്ന് കിട്ടിയ ധൈര്യം
ആണ് എന്നെ കൊണ്ട് അപ്പോള്‍ അങ്ങിനെ പറയിപ്പിച്ചത് എന്ന് അറിയില്ല,

" ഇതില്‍ ഒന്നും തീരുമാനിക്കാനില്ല എനിക്ക് സമ്മതമല്ല , എല്ലാം അറിഞ്ഞു കൊണ്ട് തന്നെ നിങ്ങള്‍ എന്നെ
വിവാഹം ചെയ്യുമായിരിക്കും , കുറച്ചു കഴിയുമ്പോള്‍ അന്ന് എന്റെ ജീവിതം തകര്‍ത്തവന്‍ കുറെ വൃത്തികെട്ട
ഫോട്ടോകളുമായി നിങ്ങളെ വന്നു കാണും, അപ്പോള്‍ നിങ്ങളിലെ യഥാര്‍ത്ഥ ഭര്‍ത്താവ് തല പൊക്കും,  ഏതൊരു  ഭര്‍ത്താവും അവന്റെ ഭാര്യയുടെ കാര്യത്തില്‍ സെല്‍ഫിഷ് ആണ്, അതിനാല്‍ ഇനിയും ഒരു നാടകത്തിനു എനിക്ക് വയ്യ"

" ഏതു വൃത്തികെട്ട ഫോട്ടോയെ പറ്റിയാണ് നീ സംസാരിക്കുന്നത്, അങ്ങിനെ ഒരു ഫോട്ടോ ഉണ്ടെങ്കില്‍ അല്ലെ?    
ഞാന്‍ എല്ലാം തുറന്നു പറയാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു,

" അമ്മക്കരിയോ ഞാന്‍ കാരണം ആണ് ഇവളുടെ അവസ്ഥ ഇങ്ങനെ ആയതു, കഴിഞ്ഞ പ്രാവശ്യം ഞാന്‍ ഗള്‍ഫിലേക്ക് പോവുമ്പോള്‍ എയര്‍പോര്‍ട്ടില്‍ വച്ച് അമ്മ ഇവരെ കണ്ടതായി ഓര്‍ക്കുന്നുണ്ടോ? ഇവളെ വിശ്വസിച്ചു എന്റെ കയ്യില്‍ ഏല്പിക്കാന്‍ അമ്മ ഇവളുടെ അമ്മയോട് പറഞ്ഞത് ഓര്‍മ്മയുണ്ടോ ?
ആ അമ്മയും  മകളും ആണ് ഈ നില്‍ക്കുന്നത്, അന്ന് അരുതതതായി ഒന്നും നടന്നിട്ടില്ല, ഇവള്‍ കാപ്പി കുടിക്കുന്ന
ഒരു ഫോട്ടോ ആണ് ഇവള്‍ കാണാതെ ഞാന്‍ എടുത്തത്‌, അതാണ് ഞാനന്ന് എന്റെ ഫ്രെണ്ടിനെ  കാണിച്ചത്,
അന്നവന്റെ കൂടെ ഉണ്ടായിരുന്ന ഒരാള്‍ ..അയാളും ആ ഫോട്ടോ കണ്ടു..പിന്നെ ഞാന്‍ ചെയ്ത ഒരു തെറ്റ് ..
അത് തെറ്റ് തന്നെയാണ്..ഇവളെ പറ്റി കുറച്ചു ഇല്ലാത്ത കാര്യങ്ങള്‍ ഞാന്‍ എന്റെ ഫ്രെണ്ടിനോട് പറഞ്ഞു.."

 പറഞ്ഞു തീര്‍നില്ല പടക്കം പൊട്ടുന്ന പോലെ ഒരടി എന്റെ കവിളത്ത് ആരാണ് എന്ന് കുറച്ചു കഴിഞ്ഞാണ്  മനസ്സിലായത്‌, എന്റെ അച്ഛന്‍ തന്നെയായിരുന്നു. അച്ഛനില്‍ നിന്നും കിട്ടിയ ആദ്യത്തെ അടി.

" തെമ്മാടീ ..ഒരു പെങ്കൊച്ചിന്റെ ജീവിതം വെച്ചാണോ നീയെല്ലാം കളിച്ചത്. ഇനി വിവാഹം കഴിക്കുമെങ്കില്‍
ഇവളെ മാത്രം " ഒരടി കിട്ടിയാല്‍ എന്താ കാര്യം ഓക്കേ ആയില്ലേ എന്ന് സന്തോഷിച്ചു. " എന്റെ കൃഷ്ണാ അന്നത്തെ
എന്റെ പ്രാര്‍ത്ഥന നീ കേട്ട് അല്ലെ " എന്ന് മനസ്സില്‍ ചിന്തിക്കേ അച്ഛന്റെ അടുത്ത വാക്കുകള്‍ .

" ഇനി ഈ വിവാഹത്തിന് അവള്‍ക്കു സമ്മതമാല്ലെങ്കില്‍ അവളുടെ വിവാഹം എന്ന് കഴിയുന്നോ അന്നേ നിനക്കും
വിവാഹമുള്ളൂ.. " എനിക്ക് നന്ദയുമായി സംസാരിക്കണം എന്ന് പറഞ്ഞു അവള്‍ക് സംസാരിക്കേണ്ട എന്നായിരുന്നു
അഭിപ്രായം. എങ്കിലും മീനാക്ഷിയുടെ പരിശ്രമം കൊണ്ട് ഞങ്ങള്‍ സംസാരിച്ചു. ചെയ്ത തെറ്റ് എല്ലാം അറിവില്ലായ്മ  കൊണ്ടാണെന്നും ഇത്രയും വലിയ ഒരു ദുരന്തം ഉണ്ടാവും എന്നും പ്രതീക്ഷിച്ചില്ല എന്നും പറഞ്ഞു, എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറാണെന്ന് പറഞ്ഞു. ഒടുവില്‍ അവള്‍ സമ്മതിച്ചു,

" നിന്റെ കുമ്പസാരം കേടിട്ടു മനസ്സലിഞ്ഞിട്ടല്ല, ഞാന്‍ കാരണം എന്റെ അനിയത്തിക്ക് ജീവിതം നഷ്ടപ്പെടാതിരിക്കാന്‍
വേണ്ടി മാത്രം "

അപ്പോള്‍ പിന്നില്‍ നിന്നും മീനാക്ഷി  കണ്ണിറുക്കി കാണിച്ചു, എല്ലാം മംഗളമാവും എന്ന് അവള്‍ ആശംസിക്കുന്നത് പോലെ തോന്നി.

*********************

അവളുടെ ശരിക്കുള്ള മുഖം ഞാന്‍ കണ്ടുതുടങ്ങുകയായിരുന്നു. അന്ന് ഞങ്ങളുടെ ആദ്യ രാത്രി. ഒരുപാട്
മനക്കോട്ടകള്‍ കെട്ടിയിരുന്നു ഞാന്‍ ഈ ദിവസത്തെ കുറിച്ച്. മനസ്സില്‍ ഒരു ഇണയെ തേടാന്‍ തുടങ്ങിയ കാലം
തൊട്ടു ഈ ദിവസം എന്റെ സ്വപ്നമായിരുന്നു, ഇന്ന് ഞാന്‍ ഏറെ മോഹിച്ച പെണ്‍കുട്ടി എന്റെ ഇണയായി
ജീവിതത്തിലേക്ക് വന്നിരിക്കുന്നു. റൂം വളരെ മനോഹരമായി അലങ്കരിചിട്ടുണ്ടായിരുന്നു. എന്നാല്‍ വളരെ
ലളിതമാണ്താനും, എല്ലാം വെള്ള നിറം, റൂമിലെ ചുവരുകള്‍ക്കും, കിടക്കക്കും, കിടക്ക വിരിക്കും, തലയിനകള്‍ക്കും
, ജനാല വിരികള്‍ക്കും എല്ലാറ്റിനും വെള്ള നിറം, മുല്ലപ്പൂവുകള്‍ കൊണ്ട് മാല കോര്‍ത്ത്‌ എല്ലായിടത്തും തൂക്കിയിട്ടിരിക്കുന്നു, കിടക്കയിലും കുറെയേറെ മുല്ലമൊട്ടുകള്‍ വിതരിയിട്ടിരിക്കുന്നു, മുല്ലയുടെ മണം എന്നില്‍
പ്രണയം നിറച്ചിരിക്കുന്നു, നിമിഷങ്ങള്‍ക്കുള്ളില്‍ അവള്‍ വരും, എങ്ങിനെ തുടങ്ങണം? ആദ്യം തന്നെ എല്ലാറ്റിനും
സോറി പറയാം, അല്ലെങ്കില്‍ വേണ്ട അവള്‍ മറക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഇനി വീണ്ടും ഒര്മപ്പെടുതെണ്ട. വാതില്‍ തുറക്കുന്ന ശബ്ദം കേട്ടു,എന്റെ ചന്കിടിപ്പിനു വല്ലാതെ ശക്തി കൂടിയത് പോലെ തോന്നി. അവള്‍ പതുക്കെ റൂമിലേക്ക്‌ വന്നു. കൂടെ മീനാക്ഷിയും ഉണ്ട്, അവള്‍ നല്ല സന്തോഷത്തിലാണ്. ഞാന്‍ നന്ദയെ നോക്കി അവളുടെ മുഖവും നാണം കൊണ്ട് ചുവന്നിരിക്കുന്നു. കണ്ണുകളില്‍ നാണം, വര്‍ഷങ്ങള്‍ക്കു
മുന്‍പ് എന്റെ കൈവിരലുകള്‍ അറിയാതെ ഒന്ന് സ്പര്‍ശിച്ചപ്പോള്‍ അവളില്‍ കണ്ടതും ഈ നാണം തുളുമ്പുന്ന
നീല മിഴികള്‍ ആയിരുന്നു. എന്നെ നോക്കി ഒരു ചിരി പാസ്സാക്കി മീനാക്ഷി തിരിഞ്ഞു, നന്ദ വാതില്‍ അടച്ചു.
നല്ല നീളമുള്ള മുടി, നിറയെ മുല്ലപ്പൂ ചൂടിയിരിക്കുന്നു, കസവ് സാരി വളരെ മനോഹരമായി അവള്‍ ചുറ്റിയിരിക്കുന്നു, ചിലപ്പോള്‍ ആരെങ്കിലും ഉടുപ്പിച്ചതാവും, കയ്യില്‍ ഒരു ഗ്ലാസ്‌ പാല്‍. ഞാന്‍ കണ്ടിരുന്ന സ്വപ്നത്തിലെ ഓരോ സീനുകളും , ഞാന്‍ ആഗ്രഹിച്ചിരുന്നത് പോലെ ഒരു ആദ്യ രാത്രി. പക്ഷെ എന്റെ
എല്ലാ സ്വപ്നങ്ങളും തകര്‍ന്നടിയുകയായിരുന്നു. പാല്‍ ഗ്ലാസ് ഫ്ലവര്‍വായ്സിനോട് ചേര്‍ത്ത് ടാബിളില്‍ വച്ച് ,
അവള്‍ നേരെ റൂമില്‍ ഉണ്ടായിരുന്ന അലമാരി തുറന്നു, അങ്ങിനെ ഒരു അലമാരി കണ്ണില്‍ പെട്ടിരുന്നില്ല ,
കാരണം അതിനും വെള്ള നിറം ആയിരുന്നു, അതില്‍ നിന്നും എന്തോ എടുത്തു അവള്‍ നേരെ നടന്നു, അവിടെ ഒരു  ബാത്രൂം ഇവിടുണ്ടായിരുന്നോ, അവള്‍ അകത്തു കയറി , നിമിഷങ്ങള്‍ക്കുള്ളില്‍ പുറത്തു വന്നു, അവള്തന്നെയാണോ ഇതെന്ന് ഞാന്‍ അത്ഭുതപ്പെട്ടു, ചുവന്ന ഒരു ടീ ഷര്‍ട്ടും
നീല ജീന്‍സും, ഇതെന്തു വേഷം എന്ന് ചോതിക്കാന്‍ തുടങ്ങിയതും വാളിനേക്കാള്‍ മൂര്‍ച്ചയുള്ള അവളുടെ വാക്കുകള്‍

" ഇന്നലെ തീരെ ഉറങ്ങാന്‍ പറ്റിയില്ല, എനിക്ക് ഉറക്കം വരുന്നു, നീ കട്ടിലില്‍ കിടന്നോ, ഞാന്‍ താഴെ കിടക്കും,
ഇന്ന് മുതല്‍ നമ്മള്‍ ഇങ്ങനെ ജീവിക്കും എന്നെ ശല്യപ്പെടുത്തരുത്. "

അതും പറഞ്ഞു കട്ടിലില്‍ കിടന്നിരുന്ന പുതപ്പു അവള്‍ ഒരു വലി വലിച്ചു, വീണു പോവാതിരിക്കാന്‍ ഞാന്‍ കട്ടിലില്‍ അള്ളിപ്പിടിച്ചു,

" നീ ഒറ്റയ്ക്ക് അങ്ങിനെ ഒരു തീരുമാനം എടുത്താല്‍ എങ്ങിനെയാ മോളെ, ഞാന്‍ പിന്നെ നിന്റെ കോന്തന്‍ ഭര്‍ത്താവായി ജീവിക്കണോ അതിനു വേറെ ആളെ നോക്ക്. കട്ടിലില്‍ കയറി കിടക്കെടീ കോപ്പേ "

എന്ന് പറയണം എന്ന് മനസ്സ് വല്ലാതെ ആഗ്രഹിച്ചു. പക്ഷെ വാക്കുകള്‍ പുറത്തു വന്നില്ല. ഞാന്‍ ദയനീയമായി അവളെ ഒന്ന് നോക്കി. അവള്‍ ചെരിഞ്ഞു കിടന്നു ഉറക്കം തുടങ്ങിയിരിക്കുന്നു. അവളുടെ കോലം കണ്ടതും എന്റെ പ്രണയാതുരമായ മനസ്സ് മരവിച്ചു പോയിരുന്നു, ഇനി കൂടുതല്‍ സംസാരിക്കാതിരിക്കുന്നതാണ് നല്ലത്,
മറ്റുള്ളവരെ ഒന്നും അറിയിക്കേണ്ട. ഞാനും കിടക്കാന്‍ തീരുമാനിച്ചു. മുല്ലപ്പൂവിന്റെ ഗന്ധം ഇത്രയ്ക്കു
വൃതികെട്ടതാണോ എന്ന് തോന്നാന്‍ തുടങ്ങി.എന്തൊരു നാറ്റം , മനുഷ്യന് കിടന്നുറങ്ങാനും വയ്യാതായി,

" ആ പിന്നെ പാല് ടാബിളില്‍ ഇരിക്കുന്നുണ്ട്‌ , വേണമെങ്കില്‍ എടുത്തു കുടിച്ചോ, " അവളുടെ ശബ്ദം .
ചൊരിഞ്ഞു കേറിയതാണ്, പക്ഷെ കണ്ട്രോള്‍ കണ്ട്രോള്‍ എന്ന് ആരോ പറയുന്നത് പോലെ തോന്നി, എപ്പോഴാണ്
ഉറങ്ങിയത് എന്നറിയില്ല, കാലത്ത് നന്ദ വന്നു വിളിച്ചപ്പോള്‍ ആണ് ഉണര്‍ന്നത്, അവള്‍ കുളിച്ചു കുറി തൊട്ടു
കയ്യില്‍ ചായയുമായി നില്‍ക്കുന്നു , ടാവ്വേലോട്  കൂടെ കെട്ടിവെച്ചിരിക്കുന്ന മുടിയിലെ നനവ്‌ അവളുടെ
കഴുത്തിലൂടെ  അരിച്ചിരങ്ങുന്നുണ്ടായിരുന്നു.

" എന്തൊരു ഉറക്കമാ ഇത് എഴുന്നേറ്റു ഫ്രഷ്‌ ആയിട്ട് വാ " അവളുടെ ശബ്ദം നേര്ത്തതും പ്രണയാതുരവും ആയിരുന്നു,

ഇന്നലെ കണ്ട നന്ദ എവിടെ ? ഇവള്‍ ഇതെന്തു ഭാവിച്ചാ ? എന്നെല്ലാം ചിന്തിച്ചു. അവള്‍ എന്റെ അടുത്തായി
കട്ടിലില്‍ ഇരുന്നു, അവള്‍ ഇന്നലത്തെ കാര്യങ്ങള്‍ക് സോറി പറയാന്‍ വേണ്ടിയാവും എന്ന് ഞാന്‍ കരുതി.
ഞാന്‍ പതുക്കെ അവളുടെ നനഞ്ഞ മുടി മുന്നിലേക് ഇട്ടു അവളുടെ പുറത്തു ചുംബിച്ചു. ആ നിമിഷം അവള്‍ അവളുടെ കയ്യിലെ ചായ ഗ്ലാസ് നിലത്തെക്കിട്ടു, തിരിഞ്ഞു എന്നെ നോക്കിയാ അവളുടെ കണ്ണിലേക്കു ഒരു
നിമിഷത്തില്‍ കൂടുതല്‍ നോക്കാന്‍ എനിക്ക് ധൈര്യം വന്നില്ല, ദേഷ്യവും പകയും കൊണ്ട് അവളുടെ കണ്ണുകള്‍
വല്ലാതെ ചുവന്നിരിക്കുന്നു. ആ നോട്ടത്തില്‍ നിന്നും ഞാന്‍ എല്ലാം മനസ്സിലാക്കി, ഇന്ന് മുതല്‍ അവളെ പോലെ ഞാനും അഭിനയിച്ചു തുടങ്ങണം എന്ന സത്യം . ഞാന്‍ എല്ലായ്പോഴും അവളെ സ്നേഹം കൊണ്ട് വീര്‍പ്പു
മുട്ടിക്കാന്‍ ശ്രമിച്ചു, അവള്‍ എന്നെ ഗൌനിച്ചതേയില്ല. അവള്‍ പനി പിടിച്ചു കിടന്ന ദിവസങ്ങളില്‍ ഞാന്‍ ഉറങ്ങിയില്ല.
അവള്‍ക്കു വേണ്ടി ഞാന്‍ എന്റെ ജോലി ഉപേക്ഷിച്ചു, എല്ലാം ശരിയായിട്ടെ ഇനി തിരിച്ചു പോവൂ എന്നുറപ്പിച്ചു.

"എത്ര വലിയ കരിങ്കല്‍ ഹൃദയം ഉള്ളവലും അലിഞ്ഞില്ലാതാവുന്ന വിധം ഞാന്‍ അവളെ സ്നേഹിചില്ലേ കൃഷ്ണാ ,
എന്നിട്ടും അവള്‍ എന്നെ മനസ്സിലാക്കിയില്ലല്ലോ, "

" ഇന്നലെ പിന്നെ അവള്‍ക്കു എന്ത് പറ്റി ? അവള്‍ എന്തിനാ ഇത് ചെയ്തത്? "

" ഇന്നലെ ആദ്യമായി ഞാന്‍ അവളെ ഒന്ന് പൊട്ടിച്ചു, ഏതൊരു ഭര്‍ത്താവും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒന്നാണ്
ഇന്നലെ വീട്ടില്‍ പോയി വന്ന അവള്‍ എന്നോട് പറഞ്ഞത്. അവള്‍ അബോര്‍ഷന്‍ നടത്തി എന്ന്. "

" അതിനു ഇതെല്ലം എപ്പോള്‍ സംഭവിച്ചു? "

"  മൂന്ന്  മാസം മുന്‍പ്, എന്റെ പൊള്ളാച്ചിയില്‍ ഉള്ള ഒരു ചെറിയമ്മ ഞങ്ങളെ വിരുന്നിനു വിളിച്ചു. ഞാനും അവളും പോവാന്‍ സമ്മതിച്ചതാണ്, പക്ഷെ ആ ദിവസം അവള്‍ വരാന്‍ സമ്മതിച്ചില്ല , അവള്‍ക്കു നല്ല സുഖമില്ല എന്ന് പറഞ്ഞു,ഞങ്ങള്‍ വരാം എന്ന് പറഞ്ഞിട്ട് പോയില്ലെങ്കില്‍ ചെറിയമ്മക്കു വിഷമം
ആവുമല്ലോ എന്ന് പറഞ്ഞു അന്ന് അച്ഛനും അമ്മയും അനിയത്തിയും കൂടെ പോയി.അവള്‍ ഇവിടെ  തനിച്ചാണല്ലോ എന്നതിനാല്‍ ഞാനും പോയില്ല , എനിക്ക് ദു:ഖം സഹിക്കാന്‍ കഴിഞ്ഞില്ല , ഞാന്‍ ആദ്യമായി അന്ന് മദ്യപിച്ചു. അച്ഛന്റെ  മിലിട്രി ക്വാട്ടയില്‍ കിട്ടിയ ഒരു ബോട്ടിലും എടുത്തു ബാത്രൂമില്‍ കയറി ഞാന്‍ അടി തുടങ്ങി. ഷവേര്‍ തുറന്നിട്ട്‌ ബാത്ടബ്ബില്‍ ഇരുന്നടിച്ചു. എത്ര അടിച്ചു എന്നോ എത്ര നേരം ആയി എന്നോ അറിഞ്ഞില്ല, അവള്‍ വന്നതുമില്ല.
കുറെ കഴിഞ്ഞു എല്ലാം ഒരുമിച്ചു പുറത്തേക്കു വന്നു, ചര്‍ദ്ദിച്ചു അവശനായി, ബോധം മറയുന്നത് വരെ അടിച്ചു.
പിന്നെടെപോഴോ ബോധം തെളിയുമ്പോള്‍ അവള്‍ എന്റെ അടുത്തുണ്ടായിരുന്നു. അവള്‍ പിന്നെ വളരെ പണിപ്പെട്ടു ഡ്രസ്സ്‌ എല്ലാം മാറി എന്നെ റൂമിലേക്ക്‌ കൊണ്ടുവന്നു എനിക്ക് കാലു നിലതുരക്കുന്നുണ്ടായിരുന്നില്ല.
കട്ടിലില്‍ വന്നു വീണ എന്റെ മുടിയിഴകള്‍ അവള്‍ പതുക്കെ തലോടി, ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കി. അവളുടെ
കണ്ണുകള്‍ അപ്പോളും ചുവന്നു തന്നെയിരുന്നു. അത് പക്ഷെ ദേഷ്യം കൊണ്ടല്ല സങ്കടം കൊണ്ടാണെന്ന് നിറഞ്ഞു
തുളുമ്പിയ കണ്ണുനീര്‍ തെളിയിച്ചു. എന്റെ കണ്ണുകള്‍ പതുക്കെ അടയുകയായിരുന്നു. നെറ്റിയില്‍ ഒരു തണുപ്പ് അനുഭവപ്പെട്ടപ്പോള്‍ ആണ് വീണ്ടും കണ്ണുകള്‍ തുറന്നത്, അവള്‍ തുണി നനച്ചു എന്റെ നെറ്റിയില്‍ വെക്കുകയായിരുന്നു, എനിക്ക് വല്ലാതെ പനിക്കുന്നുണ്ടായിരുന്നു. അവള്‍ എന്തൊക്കെയോ മന്ത്രിക്കുന്നത് കേട്ടു.
എന്നോടുള്ള ദേഷ്യം തീര്‍ക്കാന്‍ ഇല്ലാത്ത പുതിയ രീതികള്‍ തുടങ്ങുകയാനെന്നും മറ്റും അവള്‍ പിറുപിറുത്തു .
ഞാന്‍ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു. അവള്‍ എന്നെ കെട്ടിപ്പിടിച്ചു, എന്തിനാ എന്നെ ഇഷ്ടമില്ലാത്തവര്‍
എന്നെ കെട്ടിപ്പിടിക്കുന്നതു എന്ന് ഇല്ലാത്ത പരിഭവം നടിച്ചു ചോതിച്ചു. ഞാന്‍ കാരണം വന്ന പനിയല്ലേ, എനിക്ക് പകര്‍ന്നോട്ടെ എന്ന് അവള്‍ പതുക്കെ മന്ത്രിച്ചു, അവള്‍ എന്നിലേക്ക്‌ അലിയുകയായിരുന്നു, ഞാന്‍ കാത്തിരുന്ന
നിമിഷം, എല്ലാ പിണക്കങ്ങളും പരിഭവങ്ങളും മറന്നു ഞങ്ങള്‍ ഒഴുകുകയായിരുന്നു  . ഇത് വരെ പോവാത്ത  
വഴികളിലൂടെ, ഇതുവരെ കാണാത്ത കാഴ്ചകള്‍ കണ്ടു , ഭൂമിയില്‍ നിന്നും ദൂരെ ദൂരെ...

******

 എന്റെ നെഞ്ചില്‍ തല ചായ്ച്ചുറങ്ങുന്ന അവളോട്‌ ഞാന്‍ ചോതിച്ചു,

" നിനക്ക് പനിക്കുന്നുണ്ടോ "

" ഇല്ല , എന്തെ? "

" എന്റെ പനി മാറിയിരിക്കുന്നു, നിനക്ക് പകര്‍ന്നോ എന്നറിയാന്‍ ചോതിച്ചതാണ്, നീ കാരണം വന്ന പനിയല്ലേ? "

 അവള്‍ ചിരിച്ചു, ഞാനും മനസ്സ് തുറന്നു ചിരിച്ചു  കുറെ മാസങ്ങള്‍ക്ക് ശേഷം.

***************
പക്ഷെ രാത്രി വീണ്ടും അവള്‍ നിലത്തു തന്നെ കിടന്നു, ഞാന്‍ വിളിച്ചപ്പോള്‍ നടക്കാന്‍ പാടില്ലാത്തത്  നടന്നു,
എന്ന് കരുതി എന്റെ തീരുമാനങ്ങള്‍ മാറില്ല എന്ന് പറഞ്ഞു.ഞാന്‍ എന്നാ ഭര്‍ത്താവിനെ സ്വയം പഴിച്ചു
ഞാന്‍ ദിവസങ്ങള്‍ തള്ളിനീക്കി,പക്ഷെ കൃഷ്ണാ നീ എന്നോടൊപ്പം ഉണ്ടെന്നു തെളിയിച്ചു കൊണ്ട് എനിക്കൊരു
നല്ല വാര്‍ത്ത കിട്ടി , ഞാന്‍ ഒരു അച്ഛനാവുന്നു എന്ന്,ഞാന്‍ എന്റെ
സ്നേഹം കൂടുതല്‍ കൂടുതല്‍ ശക്തമായി പ്രകടിപ്പിച്ചു കൊണ്ടിരുന്നു, അവള്‍ പക്ഷെ കണ്ടതായിപ്പോലും
ഭാവിച്ചില്ല.ഒരുദിവസം അവള്‍ വീട്ടില്‍ പോവണം എന്ന് പറഞ്ഞു, നമുക്ക് പോവാം എന്ന് ഞാന്‍ പറഞ്ഞു,
എന്നെ അവിടെ വിട്ടിട്ടു വന്നാല്‍ മതി , രണ്ടു ദിവസം എനിക്ക് അമ്മയോടൊപ്പം തനിച്ചു നില്‍ക്കണം എന്ന്
അവള്‍ പറഞ്ഞു, ഞാന്‍ അവളെ വീട്ടില്‍ വിട്ടു തിരിച്ചു വരുമ്പോള്‍ എല്ലാവരും ചോതിച്ചു ഇന്നിവിടെ നിന്നിട്ട്
നാളെ പോയാല്‍ പോരെ എന്ന്, പക്ഷെ നന്ദയെ വിഷമിപ്പിക്കാന്‍ എനിക്ക് വയ്യായിരുന്നു, ഞാന്‍ തിരിച്ചു പോന്നു,
പിന്നെ ഇന്നലെയാണ് അവള്‍ വീട്ടില്‍ വന്നത്. രണ്ടു ദിവസം അവളെ കാണാതെ ഞാന്‍ ശരിക്കും വിഷമിച്ചിരുന്നു,
അവള്‍ വന്നു റൂമില്‍ കയറിയതും ഞാന്‍ അവളെ പിന്നില്‍ നിന്നും വട്ടം പിടിച്ചു, അവളുടെ പിന്‍കഴുത്തില്‍
ചുംബിച്ചു, എന്നില്‍ നിന്നും കുതറിമാറിയ അവള്‍ എന്നോട് പറഞ്ഞ വാക്കുകള്‍ എനിക്ക് സഹിക്കാന്‍
കഴിയുമായിരുന്നില്ല കൃഷ്ണാ,

" നിങ്ങളുടെ കുട്ടിയുടെ അമ്മയാവാന്‍ പോവുകയാണെന്ന അധികാരം ആണ് കാണിച്ചതെങ്കില്‍ ഇനി അത് വേണ്ട,
ഞാന്‍ അത് ഒഴിവാക്കിയിരിക്കുന്നു"

ഇത് കേട്ടതും ഞാന്‍ അവളുടെ കരണം നോക്കി ഒന്ന് പൊട്ടിച്ചു, ആദ്യമായാണ് കൃഷ്ണാ ഞാന്‍ അവളെ തല്ലിയത്,
എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ഞാന്‍ ചെയ്തതും അവള്‍ പറഞ്ഞതും, എല്ലാം എനിക്ക് നഷ്ടപ്പെടുന്നത്
പോലെ തോന്നി, ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങി, അവളെ പറ്റി ചിന്തിച്ചില്ല, പിന്നെ അച്ഛന്റെ ഫോണ്‍ കാള്‍
കിട്ടിയപ്പോള്‍ ആണ് ഞാന്‍ അറിഞ്ഞത്, അവള്‍ എല്ലാം അവസാനിപ്പിക്കാന്‍ ശ്രമിച്ചു എന്നത്, എന്നോട് വളരെ
ക്രൂരമായി അവള്‍ പകവീട്ടി എന്നത്, എന്തെ കൃഷ്ണാ അവള്‍ എന്റെ സ്നേഹം മനസ്സിലാക്കാതെ പോയത് ?
ഇനി ഒന്നും എനിക്ക് വേണ്ട അവളുടെ ജീവന്മാത്രം ...അത് തിരിച്ചു കിട്ടിയാല്‍ ഞാന്‍ ....പിന്നെ ഞാന്‍ അവളെ
വിഷമിപ്പിക്കില്ല, ഞാന്‍ തിരിച്ചു ഗള്‍ഫിലേക്ക് തന്നെ പോവാം, അവള്‍ എന്റെ ഭാര്യയായി തന്നെ എന്റെ വീട്ടില്‍
കഴിയട്ടെ ...കൃഷ്ണാ ഇതെങ്കിലും നീ എനിക്ക് ചെയ്തു താ കൃഷ്ണാ..നന്ദയുടെ ജീവന്‍ മാത്രം എനിക്ക് തിരിച്ചു താ
പകരം വെക്കാന്‍ എന്റെ ഈ ജീവന്‍ ഉണ്ട് ,,,"

" എന്റെ ബാലൂ ..നിന്നെ എനിക്ക് സഹായിക്കണം എന്നുണ്ട്, പകരം നിന്റെ ജീവന്‍ ഒന്നും വേണ്ട,,, നീ വടക്കും നാഥ ക്ഷേത്രത്തില്‍ വാ ...അവിടെ ഓടക്കുഴല്‍ വില്‍ക്കുന്ന ഒരു ബാലന്‍ ഉണ്ട് , അവന്റെ
കയ്യില്‍ നിന്നും ഒരു ഓടക്കുഴല്‍ നീ എനിക്കായി വാങ്ങിക്കണം, അത് ഗുരുവായൂര് ‍ക്ഷേത്രത്തില്‍ കൊണ്ടുവരണം  ,
ബാകി കാര്യം  ഞാന്‍ ഏറ്റു..പക്ഷെ അവളുടെ ജീവന്‍ തിരിച്ചു തരുന്ന കാര്യം മാത്രം...റൊമാന്‍സ് നിന്റെ സ്വന്തം റിസ്കില്‍ വേണം ഓക്കേ ? "

" ഡാ ഗട്യേ..നീ കുറെ നേരമായല്ലോ ഈ കൂത്ത്‌ തുടങ്ങീട്ടു, ഞാന്‍ ആദ്യം കരുതിയത്‌ നീ ബ്ലൂ ടൂത്ത് വച്ച് സംസാരിക്കന്നല്ലേ
ന്തെടാ നെന്റെ പ്രോബ്ലം ? "

കുറെ നേരമായി ബാലുവിനെ തന്നെ നോക്കിനിന്നിരുന്ന ഒരു ടാക്സി ഡ്രൈവര്‍ വന്നു വിളിച്ചപ്പോള്‍ ആണ് അവന്‍ ഞെട്ടി
ഉണര്‍ന്നത്,

" ചേട്ടാ വടക്കും നാഥന്റെ അമ്പലം വരെ ഒന്ന് പോവണം "

" ന്നാ വന്നു കേറെടാ ശവീ "

അയാളുടെ കാറില്‍ അവര്‍ സിറ്റിയിലേക്ക് തിരിച്ചു, തൃശൂര്‍ റൌണ്ടില്‍ കടന്നതും ബാലു അവനെ കണ്ടു, ഓടക്കുഴല്‍
വില്‍ക്കുന്ന ഒരു ബാലന്‍ .കാര്‍ നിര്‍ത്താന്‍ പറഞ്ഞു. ഒരു അമ്പതു രൂപ നോട്ട് എടുത്തു നീട്ടി .ഒരു ഓടക്കുഴല്‍
തരാന്‍ പറഞ്ഞു,

" അസാര്‍ രുപ്യെ ചയിയെ ഭായ് "

" മേരെ കോ ഏക്‌ ബാസുരി ചായിയെ , ബസ് ഏകീ "

" നഹി മിലെകാ ഭായ് "

ബാലു ആയിരം രൂപ എടുത്തു നീട്ടി, കൃഷ്ണന്‍ പറഞ്ഞതല്ലേ ഒന്നും കാണാതിരിക്കില്ല, എന്റെ നന്ദയുടെ
ജീവന്റെ വിലയായിരിക്കും ഈ ആയിരം രൂപ,. പൈസ കിട്ടിയതും ബാകി കയ്യിലുണ്ടായിരുന്ന ഒടക്കുഴലുകള്‍
എല്ലാം അവിടെ ഉപേക്ഷിച്ചു അവന്‍ ഓടിക്കളഞ്ഞു . ബാലു ഡ്രൈവെരോദ് അവന്റെ പുറകെ പോവാന്‍ പറഞ്ഞു.
ബാലു ഗ്ലാസ് താഴ്ത്തി പിന്നില്‍ നിന്നും അവനെ ഉറക്കെ വിളിച്ചു, ഈ  സീന്‍ കണ്ടിട്ടാവണം ഒരു ഓട്ടോ ഡ്രൈവര്‍
അവനെ ഓടിച്ചിട്ട്‌ വട്ടം പിടിച്ചു, അപ്പോഴേക്കും ബാലുവിന്റെ കാറും അവിടെ എത്തിയിരുന്നു, ബാലു അവനോട
കാര്യം തിരക്കി എന്തിനാ ഒരു ഒടക്കുഴലിനു മൊത്തം പൈസയും വാങ്ങി തിരക്കുപിടിച്ച് ഓടിയത് എന്ന്. അവന്‍
റെയില്‍വേ കോളനിക്ക് പിരകുവശമുള്ള പുറം പോക്കില്‍ ആണ് താമസിക്കുന്നത് എന്നും റെന്റിനകത്തു അവന്റെ അനിയത്തി പനി പിടിച്ചു മൂന്നു ദിവസമായി കിടപ്പിലാനെന്നും പറഞ്ഞു, ഗോവെന്മേന്റ്റ് ആശുപത്രിയില്‍ കാണിച്ചിട്ട് കുറവില്ല , വേറെ ആശുപത്രിയില്‍ കാണിക്കാന്‍ പൈസയില്ല , ഇന്നലെയും ഒരു
ഒടക്കുഴലെ വില്കാന്‍ കഴിഞ്ഞുള്ളൂ, അതുകൊണ്ട് അവള്‍ക്കു ഉച്ചക്കും രാത്രിയിലും കഞ്ഞി വാങ്ങിച്ചു കൊടുത്തു , ഇന്നലെ ഉറങ്ങുമ്പോള്‍ ഒരു സ്വപ്നം കണ്ടു , ഒരാള്‍ ഓടക്കുഴല്‍ വാങ്ങിക്കാന്‍ വരുന്നത്,
അയാളുടെ കയ്യില്‍ നിറയെ പൈസയുണ്ടായിരുന്നു, ഞാന്‍ അയാളോട് ഒന്നിന്റെ വില എല്ലാത്തിന്റെയും ചേര്‍ത്ത് പറഞ്ഞു, അയാള്‍ അത് വാങ്ങി, നിങ്ങളുടെ മുഖം പോലെ ഉണ്ടായിരുന്നു അയാളുടെ മുഖവും ,അത് കൊണ്ടാണ്
ഞാന്‍ അത്രയും വില പറഞ്ഞത്, നിങ്ങള്ക്ക് വേണമെങ്കില്‍ ഞാന്‍ അവിടെ ഉപേക്ഷിച്ച എല്ലാ ഓടക്കുഴലും
എടുതോള്ളൂ,. കാര്യം അറിഞ്ഞ ഓട്ടോ ഡ്രൈവര്‍ മനസ്സില്‍ ഒരു തെറിയും വിളിച്ചു ഓടോയും എടുത്ത് പോയി.
ബാലു അവനെ കാറില്‍ കയറ്റി, അവന്റെ ടെന്ടിനടുത്തുപോയി അനിയത്തിയെയും എടുത്തു ആശുപത്രിയില്‍ എത്തിച്ചു, ഇറങ്ങുമ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത്‌ ബാലു കണ്ടു. ഒരു ആയിരം രൂപ നോട്ട്
എടുത്തു അവനു കൊടുത്തു, അവന്‍ വാങ്ങിച്ചില്ല. അവന്റെ പോക്കെറ്റില്‍ വച്ച് എനിക്ക് വേണ്ടി
പ്രാര്‍ത്ഥിക്കണം എന്ന് പറഞ്ഞു തിരിഞ്ഞു നടന്നു, തിരിച്ചു ഹോസ്പിറ്റലില്‍ എത്തുമ്പോള്‍ ബാലുവിന്റെ
ഹൃദയമിടിപ്പിന്റെ ശക്തി കൂടിയിരുന്നു, പുറത്തിറങ്ങി ടാക്സി ഡ്രൈവര്‍ക്ക് പൈസ നീട്ടിയപ്പോള്‍ അയാള്‍
അത് വാങ്ങിച്ചില്ല, താങ്കളെ പോലെ നല്ല ഹൃദയം ഉള്ളവരെ വല്ലപോഴുമേ കാണൂ, എന്നോട് ഈ പൈസ വാങ്ങാന്‍
പറയരുത്, ഇതെന്റെ സന്തോഷം. ബാലു പിന്നെ അവിടെ നിന്നില്ല അവന്‍ തിരക്ക് പിടിച്ചു നടന്നു. അപ്പോള്‍ അയാള്‍ പിന്നില്‍ നിന്നും വിളിച്ചു, " ഒരു സന്തോഷ വാര്‍ത്ത താങ്കളെ കാത്തിരിക്കുന്നുണ്ടാവും " .  മനസ്സില്‍ അയാള്‍ക്ക്‌ നൂറു വട്ടം നന്മ നേര്‍ന്നു ബാലു വേഗത്തില്‍ നടന്നു.

************************
നേരെ ഐ സി യു  ലക്ഷ്യമാകിയാണ് ബാലു നടന്നത്, അവിടെ അവന്റെ അമ്മയും അച്ഛനും അവളുടെ അമ്മയും
ഉണ്ടായിരുന്നു,

" നീ എവിടെയായിരുന്നു ?  പേടിക്കാന്‍ ഒന്നും ഇല്ല ഡോക്ടര്‍ പറഞ്ഞു, അവള്‍ക്കു നല്ല സങ്കടം ഉണ്ട് , എല്ലാം
അവള്‍ പറഞ്ഞു, എന്റെ മോന്‍ ഒരു പാട് സഹിച്ചു അല്ലേ " അവളുടെ അമ്മയാണ് പറഞ്ഞത്. ബാലു അവന്റെ
അച്ഛന്റെ അടുത്തേക്ക് നടന്നു , അയാള്‍ അവനെ ചേര്‍ത്ത് പിടിച്ചു, " നിന്നെ പോലെ ഒരു മകനെ കിട്ടിയതില്‍
എനിക്ക് അഭിമാനം ഉണ്ട് " എന്ന് അയാളുടെ ഹൃദയം മന്ത്രിച്ചു.

" എനിക്ക് അവളെ ഒന്ന് കാണണം "

ഇപ്പോള്‍ ഇനി കാണാന്‍ പറ്റില്ല കുറച്ചു കഴിഞ്ഞാല്‍ റൂമിലേക്ക്‌ കൊണ്ട് വരും എന്ന് പറഞ്ഞു, റൂം അവര്‍ സെറ്റ് ചെയ്യുന്നുണ്ട്,

****************

അവന്‍ പതുക്കെ നടന്നു ഹാളിലെ ജനലിലൂടെ പുറത്തേക്കു നോക്കി ..താഴെ പള്ളി കാണാം. ആ പടവുകളില്‍
വച്ച് ഞാന്‍ കണ്ടത് സ്വപ്നമായിരുന്നോ എന്ന് ചിന്തിച്ചു , ഇല്ല കൃഷ്ണന്‍ എല്ലായ്പോഴും എന്നോടൊപ്പം ഉണ്ടായിരുന്നു, അതെ അങ്ങിനെ വിശ്വസിക്കാനാണ് ഇഷ്ടം , അതാണ്‌ ധൈര്യം, കൃഷ്ണാ നീ അവളുടെ ജീവന്‍ തിരിച്ചു തന്നിരിക്കുന്നു, ഇനി അവള്‍ സ്വസ്ഥമായി ജീവിക്കട്ടെ , കന്നെതാ ദൂരത്തിരുന്നു ഞാന്‍ അവളെ സ്നേഹിചോളാം.

" ബാലൂ അവളെ റൂമിലേക്ക്‌ കൊണ്ട് വന്നു " അമ്മയാണ്. എങ്ങിനെ അവളുടെ മുഖത്ത് നോക്കും എന്ന്
ഓര്‍ത്തപ്പോള്‍ ബാലുവിന്റെ ധൈര്യം എല്ലാം ചോര്‍ന്നു പോയത് പോലെ തോന്നി. പക്ഷെ അവളെ കാണാന്‍ മനസ്സ് വല്ലാതെ വെമ്പല്‍ കൊള്ളുന്നു. അവന്‍ റൂമിലേക്ക്‌ ചെന്നതും അവരെല്ലാം പുറത്തിറങ്ങി. അവനെ കണ്ടതും
നന്ദ മുഖം തിരിച്ചു. അവന്‍ പതുക്കെ അവളുടെ അടുത്ത് ചെന്നിരുന്നു. അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു,

" നന്ദാ " അവന്‍ പതുക്കെ വിളിച്ചു , അവള്‍ വിളി കേട്ടില്ല,

" നന്ദാ എന്നോട് ക്ഷമിക്കണം , ഒരു നിമിഷം ഞാന്‍ നിയന്ത്രണം വിട്ടു പോയി, എന്നാലും നീ ഇങ്ങനെ ചെയ്യും എന്ന്
ഞാന്‍ കരുതിയീല, എന്നെ ഇങ്ങനെ വിഷമിപ്പിക്കും എന്ന് .. " അവനു വാക്കുകള്‍ കിട്ടുന്നില്ലായിരുന്നു.

" ഒരു നിമിഷം നീ എന്നെ പറ്റി ചിന്തിചിരുന്നോ, എന്റെ സ്നേഹം നീ മനസ്സിലാക്കിയിരുന്നു എങ്കില്‍, നീ പറ
ഇനി ഞാന്‍ എന്ത് ചെയ്യണം? , വേണ്ട ഇനി നീ ഒന്നും പറയേണ്ട നിന്നെ കൂടുതല്‍ വിഷമിപ്പിക്കുന്നില്ല, ഞാന്‍
തിരിച്ചു പോവാന്‍ തീരുമാനിച്ചു, എല്ലാറ്റിനും മാപ്, അറിയാതെ ചെയ്തു പോയ ഒരു വലിയ തെറ്റിന്, അതിനു
എന്റെ ജീവിതം പകരം നല്‍കി പരിഹാരം കാണാം എന്ന് വിശ്വസിച്ചു നിന്നെ വീണ്ടും വീണ്ടും വിഷമിപ്പിച്ചതിനു....."

അവന്‍ പതുക്കെ എഴുനേറ്റു തിരിച്ചു നടന്നു,

" ബാലൂ...എന്നെ വിട്ടു പോവാന്‍ കഴിയുമോ നിനക്ക്? ...നിന്റെ സ്നേഹം ഞാന്‍ എത്രമാത്രം ആസ്വതിച്ചിരുന്നു,
ഞാന്‍ സ്വര്തയാവുകയായിരുന്നു ബാലൂ,  കൂടുതല്‍ കൂടുതല്‍ നീ എന്നെ സ്നേഹിക്കാന്‍ ...ആദ്യമെല്ലാം ഞാന്‍
നിന്നെ സ്നേഹിച്ചിരുന്നില്ല എന്നത് സത്യമാണ്, നിറെ ജീവിതം നശിപ്പിക്കും എന്ന് കരുതി തന്നെയാണ് ഞാന്‍ നിന്നോടൊപ്പം ജീവിക്കാന്‍ തയ്യാറായത്, പക്ഷെ നീ എന്റെ എല്ലാ പ്രതീക്ഷകളും തകര്‍ത്തു കളഞ്ഞു, സ്നേഹം കൊണ്ട് നീ എന്നെ തോല്‍പ്പിച്ചു കളഞ്ഞു, പിന്നെ പിന്നെ നിന്നോട് പിണങ്ങിയിരിക്കുന്ന ഓരോ നിമിഷവും ഞാന്‍
നിന്നെയോര്‍ത്തു നിന്നേക്കാലേറെ സങ്കടപ്പെട്ടു , ഇന്നലെ എന്നോട് വഴക്കിട്ടു പോയ നീ പിന്നെ ഫോണ്‍ ചെയ്തു
ഇനി തമ്മില്‍ കാണില്ല , നാളെ ഏതെങ്കിലും റെയില്‍വേ ട്രാക്കില്‍ നിന്റെ ശവം ഉണ്ടാവും എന്നൊക്കെ പറഞ്ഞു ,
ഞാന്‍ പറഞ്ഞതൊന്നും നീ കേട്ടില്ല, നീ പെട്ടെന്ന് ഫോണ്‍ കട്ട്‌ ചെയ്തു, പിന്നെ ഞാന്‍ എന്താ ചെയ്യാ ....നീ ഇല്ലാതെ
എനിക്ക് പറ്റുമോ ബാലൂ..അതാ ഞാന്‍ .."

 ഞാന്‍ ഇന്നലെ നിനക്ക് ഫോണ്‍ ചെയ്തോ ? ഓര്‍മയില്ല എനിക്ക്, ...ഇന്നലെ വീണ്ടും ഞാന്‍ കുറെ മദ്യപിച്ചു ...
നിന്നെ വിളിച്ചതായി ഓര്‍ക്കുന്നില്ല.....ഉവ്വ് അച്ഛന്റെ ഫോണ്‍ വരുമ്പോള്‍ ഞാന്‍ ....വേണ്ട എന്തിനാണ് ഞാന്‍ അവിടെ
ചെന്നത് ....കൃഷ്ണാ ...ആത്മഹത്യ ഞാന്‍ ആഗ്രഹിച്ചിരുന്നോ? ...ഇല്ലാ ...വെള്ളപ്പുറത്ത് തോന്നിയതാവാം.....

" സോറി നന്ദാ ..."

" ജോബിന്‍  വന്നിരുന്നു ..അവന്‍ എല്ലാം പറഞ്ഞു  ...എന്റെ പെരുമാറ്റത്തില്‍ നീ എത്രമാത്രം
സങ്കടപ്പെട്ടിരുന്നു എന്ന് .....എന്നോട് പൊറുക്കണം ...എല്ലാം ..എല്ലാം. നമ്മുടെ കുഞ്ഞിനെ ഞാന്‍ കൊന്നു കളയുമോ ബാലൂ, എനിക്കതിനു പറ്റുമോ ..."

അവള്‍ അവന്റെ കയ്യെടുത്ത് അവളുടെ വയറ്റില്‍ വച്ചു

" അവന്‍ ഇവിടുണ്ട് ....ഒരു ഉണ്ണിക്കണ്ണന്‍ ..നീ എപ്പോളും സ്വപ്നം കാണാറുണ്ട് എന്ന് ഞാന്‍ കേള്‍ക്കാന്‍ വേണ്ടി ഉറക്കെ പറയാറില്ലേ ....നമ്മുടെ ഉണ്ണി സുഖമായിരിക്കുന്നു ബാലൂ."

കണ്ണുകള്‍ നിറഞ്ഞു ഒഴുകുമ്പോളും അവള്‍ പുഞ്ചിരിച്ചു. അവന്‍ ആദ്യമായി അവളുടെ നെറ്റിയില്‍ അവളുടെ സമ്മതത്തോടെ ഒരു ചുംബനം നല്‍കി. എല്ലാം കഴുകി കളയാനെന്ന പോലെ രണ്ടുപേരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകി. പിന്നെയും എന്തോ പറയാന്‍ മുതിര്‍ന്ന അവളുടെ ചുണ്ടുകളില്‍ അവന്‍ വിരല്‍ വച്ചു ...ഇനിയൊന്നും പറയേണ്ടെന്ന്
കണ്ണടച്ച് കാണിച്ചു. അപ്പോള്‍ വാതിലില്‍ മുട്ട് കേട്ടു...വാതില്‍ തുറന്നു ...മീനക്ഷിയായിരുന്നു.

" ഇപ്പോള്‍ എല്ലാം മംഗളമായി എന്ന് ഞാന്‍ കരുതുന്നു, അവസാനം എന്റെ നന്ദേച്ചി ...സ്നേഹത്തിനു കീഴടങ്ങി
എന്ന് ഞങ്ങള്‍ എല്ലാവരും വിശ്വസിച്ചോട്ടെ ? "

അവര്‍ രണ്ടു പേരും നിറഞ്ഞ മനസ്സോടെ തലയാട്ടി.

" എന്താ വാക്കുകള്‍ പുറത്തേക്കു വരുന്നില്ലേ?  "  മീനാക്ഷി വീണ്ടു കളിയാക്കി.  അപ്പോള്‍ ഡോക്ടര്‍ അകത്തേക്ക്
വന്നു. ബാലു പുറത്തേക്കിറങ്ങി. അവന്‍ അപ്പോള്‍ ജോബിനെ പറ്റി  ചിന്തിക്കുകയായിരുന്നു. അവന്‍ വന്നിട്ട്
എന്നെ കാണാതെ പോയതെന്ത്? രണ്ടു ദിവസം മുന്‍പ് വിളിച്ചപ്പോലും വരുന്ന കാര്യം പറഞ്ഞില്ലല്ലോ. അവന്‍
ജോബിന്റെ ഗള്‍ഫിലെ നമ്പര്‍ ഡയല്‍ ചെയ്തു.

" ഹല്ലോ.. ബാലു ..എന്താ വിശേഷം? സുഖമല്ലേ ? നിന്റെ നന്ദ എന്ത് പറയുന്നു? എല്ലാം ഓക്കേ ആവാന്‍
പോവുകയാട അതിന്റെ ആദ്യ പടിയായാണ് നീ അച്ഛനാവാന്‍ പോവുന്നത്..ഹലോ ..ഹലോ ബാലു കേള്‍ക്കുന്നില്ലേ ? "

അവന്‍ അവിടെ തന്നെയുണ്ട് അപ്പോള്‍ ....നന്ദ പറഞ്ഞത്....അപ്പോള്‍ മുറിക്കു പുറത്തു വന്ന ഡോക്ടര്‍ അവനു നേരെ ചിരിച്ചു കൈ വീശി കാണിച്ചു. ആ ഡോക്ടര്‍ ... കുറച്ചു മുന്‍പ് കണ്ട കൃഷ്ണന്റെ മുഖമാണോ
അയാള്‍ക്ക്‌. അവന്‍ പിറകെ ചെന്നു ..പക്ഷെ അയാളെ കണ്ടില്ല ...പെട്ടെന്ന് റൂമില്‍ വന്നു . അകത്തു
മീനാക്ഷിയും നന്ദയും മാത്രം .

" ഡോക്ടര്‍ എന്ത് പറഞ്ഞു?  "

" അതിനു പിന്നെ ഡോക്ടര്‍ വന്നില്ലല്ലോ"  , നന്ദയാണ് പറഞ്ഞത്.

" മീനാക്ഷി മാത്രമല്ലെ വന്നത്, അവള്‍ വന്നതും ബാലു പുറത്തേക്കു പോയില്ലേ, പിന്നെ ആരും ഇങ്ങോട്ട് വന്നില്ല  "

" അപ്പോള്‍ ഞാന്‍ കണ്ടത്. മനസ്സില്‍ കൃഷ്ണനെ ധ്യാനിച്ചു...കൃഷ്ണാ നീ എല്ലാം എനിക്ക് വേണ്ടി ചെയ്തു കഴിഞ്ഞിരിക്കുന്നു. എന്റെ ഈ ജന്മം കൊണ്ട് എനിക്കൊന്നും പകരം തരാന്‍ ഇല്ല, നിന്നോടുള്ള സ്നേഹം അല്ലാതെ ...."

" നന്ദാ നിനക്ക് അല്പം നടക്കാന്‍ കഴിയുമോ, ക്ഷീണം ഉണ്ടോ? , താഴെ കാര്‍ ഉണ്ടാവും നമുക്ക്
ഒരു സ്ഥലം വരെ പോവണം , ഒരുമിച്ച്...  "

" ഇല്ല , നിന്നോടൊപ്പം ഭൂമിയുടെ അങ്ങേയറ്റം വരെ നടന്നാലും ഇനി ഞാന്‍ ക്ഷീണിക്കില്ല.എങ്ങോട്ടാനെന്നും
ചോതിക്കുന്നില്ല. ബാലുവിന്റെ ഈ നന്ദ തയ്യാറാണ്."

അവള്‍ പതുക്കെ എഴുന്നേറ്റു.  അവന്റെ  കൈ പിടിച്ചു അവള്‍ നടന്നു . അപ്പോള്‍ അവന്റെ ലക്‌ഷ്യം  ഗുരുവായൂര്‍  ക്ഷേത്രം ആയിരുന്നു.

****************************
പിന്നീട് സന്തോഷത്തിന്റെ രാപ്പകലുകള്‍ ആയിരുന്നു അവരുടെ ജീവിതത്തില്‍. അവര്‍ ഭൂമിയില്‍ ഒരു സ്വര്‍ഗം
തീര്‍ക്കുകയായിരുന്നു. സന്തോഷത്തിന്റെ ഒരു പകല്‍ കൂടി കഴിഞ്ഞു. രാത്രി അവര്‍ സുഖമായുരങ്ങുകയായിരുന്നു.
അന്നും ബാലു ഒരു സ്വപ്നം കണ്ടു. കുറെ നാളുകള്‍ കഴിഞ്ഞു വീണ്ടും അവന്റെ കൃഷ്ണന്‍ അവന്റെ മുന്നില്‍.

" കൃഷ്ണാ , അന്ന് നീ ഓടക്കുഴല്‍ വാങ്ങിക്കാന്‍ പറഞ്ഞ പയ്യന്‍ ഒരു പാവം ആയിരുന്നു. അവന്റെ അനിയത്തി..."

" അറിയാമായിരുന്നു ബാലു, അതല്ലേ ഞാന്‍ അവന്റെ അടുത്തേക്ക് നിന്നെ അയച്ചത്. നിങ്ങള്‍ ഭൂമിയില്‍
നന്മ ചെയ്തു കൊണ്ടിരിക്കുക , ഞങ്ങള്‍ നിങ്ങളോടൊപ്പം ഉണ്ടാവും, കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് വരെ അവര്‍ക്ക് അമ്മയും അച്ഛനും ഉണ്ടായിരുന്നു, മനുഷ്യന്‍ മനുഷ്യനല്ലാതായ ഒരു ദിവസം അവര്‍ക്ക് എല്ലാം
നഷ്ടമായി, മനുഷ്യരില്‍ നന്മ വളര്‍ത്താന്‍ ഞങ്ങള്‍ മതങ്ങള്‍ സൃഷ്ടിച്ചു ...പക്ഷെ നിങ്ങള്‍ ആ മതങ്ങളുടെ പേരില്‍
നന്മ മറന്നു കൊണ്ടിരിക്കുന്നു. "

" അതെ കൃഷ്ണാ ..ഭയമാണ് ...ലോകം എങ്ങോട്ടാണ് പോവുന്നത്?  "

" നീ അതോര്‍ത്തു വിഷമിക്കേണ്ട ,
ദൈവം എന്നത് ഒരു കടലാണെന്ന് കരുതുക
മതങ്ങള്‍ പുഴകള്‍ ആണെന്നും
നോക്കു എല്ലാ പുഴകളും കടലില്‍ അവസാനിക്കുന്നു
എല്ലാ മതങ്ങളുടെയും അവസാനം ദൈവത്തിലെക്കാന്
അപ്പോള്‍ പിന്നെ നമ്മള്‍ എന്തിനു മറ്റു പുഴകള്‍ മലിനപ്പെടുത്തണം?
കാരണം അവസാനം ആ പുഴകളും നമ്മോടൊപ്പം ചേരാനുള്ളതല്ലേ...

ഈ കടലില്‍ എല്ലാ പുഴകള്‍ക്കും ഒരേ സ്ഥാനം ആണ്."

" ഹിന്ദുവിനെയും, മുസല്മാനെയും, ക്രിസ്ത്യനെയും ശ്രിഷ്ടിച്ച ഈശ്വരന്മാര്‍ക്കില്ലാത്ത വര്‍ഗ്ഗീയത മനുഷ്യന് എന്തിനാ കൃഷ്ണാ ?

" ഒരു യദാര്‍ത്ഥ വിശ്വാസിക്ക് ഒരിക്കലും വര്‍ഗ്ഗീയത കൊണ്ടുനടക്കാന്‍ പറ്റില്ല ബാലൂ, വര്‍ഗ്ഗീയ വാദികളെ വിട്ടു
മനുഷ്യനെ സ്നേഹിക്കാന്‍ കഴിയുന്നവന്‍ ആണ് വിശ്വാസി, ഞങ്ങളുടെ പേരില്‍ തമ്മില്‍ തല്ലി കൊന്നും കൊല്ലപ്പെട്ടും വരുന്നവന് ഞങ്ങള്‍ ഒരു സ്ഥാനവും നല്‍കുന്നില്ല എന്നും നീ അറിയുക , നിന്റെ
ചങ്ങാതികള്‍ അവര്‍ ഏതു മതക്കാരന്‍ ആയാലും അവരെ നീ ഇത് പഠിപ്പിക്കുക ,  അവരെ സ്നേഹിക്കുക"

"പുണ്യാളന്‍ എന്ത് പറയുന്നു കൃഷ്ണാ ? "

" ഒന്നും പറയേണ്ട , ആ രഞ്ജിത് എന്നോട് ഇങ്ങനെ ചെയ്യരുതായിരുന്നു. "

" എന്താ കൃഷ്ണാ ? "

" അവന്‍ എന്നെ വച്ച് നന്ദനം സിനിമ ചെയ്തു , ഞാന്‍ അത് സൂപ്പര്‍ ഹിറ്റ്‌ ആക്കി കയ്യില്‍ കൊടുത്തില്ലേ ? ,
പിന്നെ അടുത്ത പടം അവന്‍ പുന്യാളെനു  കൊടുതതെന്തിനാ ? "

" സാരമില്ല കൃഷ്ണാ , പുണ്യാളന്‍ ആ പടം ബമ്പര്‍ ഹിറ്റ്‌ ആക്കി കയ്യില്‍ കൊടുത്തല്ലോ  "

" അത് ശരി അപ്പോള്‍ നീയും ഇപ്പോള്‍ പുണ്യാളന്റെ അളാനല്ലേ ? "

" എന്നെ വെറുതെ പറ്റിക്കേണ്ട കൃഷ്ണാ , എല്ലാം ഒരാള് തന്നെ യല്ലേ ? "

" എന്തായാലും നിങ്ങളുടെ ലവ് സക്സെസ്സ് ആയില്ലേ, ഈ കഥ ഒരു സിനിമയാക്കാന്‍ പറഞ്ഞാലോ ?,
എനിക്കിതില്‍ ആദ്യാവസാനം റോള് ഉണ്ടല്ലോ "

" എന്റെ കൃഷ്ണാ ചതിക്കല്ലേ " ബാലു ഉറക്കെ പറഞ്ഞു.

അതുവരെ ബാലുവിന്റെ അടുത്ത് സുഖമായി ഉറങ്ങിയിരുന്ന നന്ദ ഞെട്ടി എഴുന്നേറ്റു .

" എന്താ ബാലു, ഇന്നും കൃഷ്ണനെ സ്വപ്നം കണ്ടോ ? "

ഹാ,, എന്നവന്‍ തലയാട്ടി,

" ഇന്നെന്തായിരുന്നു സ്വപ്നം?  "

" പറയാം കളിയാകരുത് "

" ഇല്ല "

" നമ്മെ വച്ച് ഒരു സിനിമ ചെയ്യാന്‍ പോണു കൃഷ്ണന്‍ ..രഞ്ജിത് സംവിധാനം ചെയ്യും "

കേട്ടതും ഉറക്കെ ചിരിച്ചു നന്ദ.

" ഞാന്‍ ആദ്യമേ പറഞ്ഞതാ ചിരിക്കരുതെന്നു നിന്നെ ഞാന്‍.. "

അവന്‍ പുതപ്പെടുത്തു അവരുടെ മേലേക്കിട്ടു ...

" ഹേയ്...ബാലു ... ബാലൂ.. മോന്‍ ..."

അപ്പോള്‍ ദൂരെ രാധ കൃഷ്ണന്റെ കണ്ണ് പൊത്തി കാതില്‍ പതുക്കെ പറഞ്ഞു ...

" ഇനി അവര്‍ സന്തോഷമായി കഴിയട്ടെ .. വൃന്ദാവനം നമ്മെ കാത്തിരിക്കുന്നു. "

****************************************************
നൗഷാദ് തെക്കിനിയത്ത്




ഞായറാഴ്‌ച, നവംബർ 13, 2011

ഗുജറാത്തി ( 03 )

അവന്‍ നേരത്തെ ഇരുന്നിടത്ത് തന്നെ ഉണ്ടായിരുന്നു. ഈ ഗ്രാമത്തിലെ അവന്റെ ജീവിതത്തിനു വിലങ്ങുതടിയായി മുറിഞ്ഞു വീണ മരത്തിന്റെ തിരുശേഷിപ്പില്‍ തല ചായ്ച്ചു അവന്‍ കിടക്കുന്നു. കണ്ണടച്ച് കിടക്കുകയാണ്. ഉറങ്ങുകയായിരിക്കില്ല, ഓര്‍മകളില്‍ എവിടെയെങ്കിലും  ഇത്തിരി സന്തോഷത്തിന്റെ നിമിഷങ്ങള്‍ ഉണ്ടായിരുന്നോ  എന്ന് ചിന്തിക്കുന്നതാവാം.

" നീ വല്ലതും കഴിച്ചോ'? അവന്‍ ഞെട്ടിയത് പോലെ തോന്നി.

"ഇല്ല , ഇന്ന് മുതല്‍ ഈ ഗ്രാമത്തില്‍ എനിക്ക് ഭക്ഷണം ഇല്ല " 

" ആര് പറഞ്ഞു" ?

" ഇന്നലെ വന്നവര്‍ വാസുവേട്ടനോട് പറഞ്ഞിട്ട് പോയത്രേ എനിക്കൊന്നും തന്നെക്കരുത് എന്ന്,  "

" നീ വാ നമുക്ക് വല്ലതും കഴിക്കാം "
  
"‍  വിശപ്പില്ല, മേനോന്‍ ചേട്ടാ ഞാന്‍ ഇന്നലെ ഒരു സ്വപ്നം കണ്ടു, ഏതോ ഒരു പരിചയവും ഇല്ലാത്ത സ്ഥലം, അവിടെ കൊട്ടാരം പോലെ ഒരു വീട്, ആ വീട്ടില്‍ നിന്നും ഞാന്‍ ഇടയ്ക്കു  പടാരില്ലേ ഒരു പാട്ട് അത് കേള്‍ക്കുന്നുണ്ടായിരുന്നു, ഞാന്‍ വീടിന്നകത്ത്‌ കയറി നോക്കി, അവിടെ മനോഹരമായ ഹാളില്‍ ഞാന്‍ മുന്‍പ് കണ്ടിട്ടില്ലാത്ത ഒരു മനുഷ്യന്‍ ,അദ്ദേഹം ചിത്രപ്പണികള്‍ ഉള്ള ഒരു കട്ടിലില്‍ ചെരിഞ്ഞു കിടന്നു ആ പാട്ട് കേള്‍ക്കുന്നു, അയാളുടെ ദേഹത്ത് കിടന്നു അയാളെ ശല്യപ്പെടുതിക്കൊണ്ടിരിക്കുന്നു ഒരു രണ്ടോ മൂന്നോ വയസ്സുള്ള കുട്ടി, അവ്യക്തമായ കുറെ അക്ഷരങ്ങള്‍ ചേര്‍ത്ത് അവനും കൂടെ പാടാന്‍ നോക്കുന്നു,   ഞാന്‍ ഹാളിലെ ജനലിലൂടെ പുറത്തേക്കു നോക്കിയപ്പോള്‍ കുറെ കുട്ടികള്‍ മുറ്റത്തെ പൂംതോട്ടത്തില്‍ കളിക്കുന്നു, അപ്പോള്‍ ഹാളിലേക്ക് മെലിഞ്ഞു സുന്ദരിയായ ഒരു സ്ത്രീ കടന്നു വന്നു, അയാളുടെ ഭാര്യയാണെന്നു തോന്നുന്നു, അവളും മനോഹരമായ ശബ്ധത്തില്‍ പാടുന്നുണ്ടായിരുന്നു, അവള്‍ ആ കുട്ടിയെ എടുത്തു, കയ്യില്‍ ഉണടായിരുന്ന ഭക്ഷണം കൊടുക്കാന്‍ ആവണം, അവനെയും കൊണ്ട് വീടിന്റെ പിന്‍ വശത്തേക്ക് പോയി, ഞാനും അവരെ പിന്തുടര്‍ന്നു,
അവിടെ ഒരു കടല്‍ തീരം ആണ്, വലിയ തിരമാലകള്‍ മുന്നില്‍ തടസ്സമായി നില്ല്കുന്ന പാറക്കല്ലുകള്‍ തകര്‍ത്തു
ആ വീട്ടിലേക്കു കയറാന്‍ ശ്രമിക്കുന്നത് പോലെ തോന്നി, ഇപ്പോള്‍ ആണ് ആ വീട് ശരിക്കും കാണുന്നത്, കടല്‍ തീരത്ത് മനോഹരമായ ഒരു കൊട്ടാരം, അവള്‍ മനോഹരമായി പാടുന്നുണ്ടായിരുന്നു, കൊച്ചരിപ്പല്ലുകള്‍ കാണിച്ചു
കുട്ടി ചിരിക്കുന്നുണ്ട്, കടല്‍ അവനും ഇഷ്ടമാണെന്ന് തോന്നും അവന്റെ പുഞ്ചിരി കണ്ടാല്‍ .പെട്ടെന്ന് അകലെ ഒരു കൂട്ട നിലവിളി‍ കേട്ടു. ആ വലിയ വീടിന്റെ മതില്കെട്ടിനപ്പുറത്തു നിന്നായിരുന്നു അത്. അവള്‍ കുട്ടിയേയും കൊണ്ട് അകത്തേക്ക് ഓടി, എന്താണെന്ന് മനസ്സിലായില്ല, ഞാനും അകത്തേക്ക് കടന്നു, അപ്പോള്‍ ആ മനോഹരമായ ഉദ്യാനത്തില്‍ ഒരു കൂട്ടം കലാപകാരികള്‍ ...അത് വരെ അര്തുല്ലസിച്ചു കളിച്ചുകൊണ്ടിരുന്ന കുഞ്ഞുങ്ങള്‍ എല്ലാവരും രക്തത്തില്‍ കുളിച്ചു കിടക്കുന്നു. ധീര ധീരം അവരുമായി പോരാടുന്നു കുറച്ചു നിമിഷങ്ങള്‍ക്ക് മുന്‍പ് വളരെ ശാന്തനായി പാട്ട് കേട്ടിരുന്ന ആ മനുഷ്യന്‍, അക്രമികളില്‍ ഒരാള്‍ അയാളെ പിന്നില്‍ നിന്നും വാള്‍ ഉപയോഗിച്ച് വെട്ടി വീഴ്ത്തി, ഞാന്‍ അവളെ നോക്കി അവള്‍ കുഞ്ഞിന്റെ കണ്ണുകള്‍ പൊത്തിപ്പിടിചിരിക്കുന്നു, ഒരാള്‍ കയ്യിലിരുന്ന ഒരു കുപ്പിതുറന്നു അയാളുടെ വായിലേക്ക് എന്തോ ഒഴിച്ചു, പിന്നെ കയ്യില്‍ ഉണ്ടായിരുന്ന തീപ്പന്തം അയാള്‍ക്കുനേരെ നീട്ടി, ഒരു നിമിഷം അയാളുടെ വായില്‍ നിന്നും തീ ജ്വാലകള്‍ ഉതിര്‍ന്നു, ഞാനും കണ്ണുകള്‍ അടച്ചു. എന്തൊരു ക്രൂരതയായിരുന്നു, അവര്‍ ചെയ്തത്, അവര്‍ നേരെ വീടിനുള്ളിലേക്ക് കടക്കാനുള്ള ശ്രമം ആണ്, അവള്‍ കുഞ്ഞിനേയും കൊണ്ട് കടല്‍ തീരത്തേക്ക് ഓടിപ്പോയി, പക്ഷെ അവര്‍ അവളെയും കുഞ്ഞിനേയും കണ്ടു, ആ പാരക്കെട്ടുകല്ക് മുകളില്‍ വെച്ച് അവര്‍ അവളെ പിടികൂടി, ഒരു നിമിഷം ..അവള്‍ ആ കുഞ്ഞിനെ കടലിലേക്ക് എറിഞ്ഞു, അവള്‍ക്കു പക്ഷെ ചാടാന്‍ അക്രമികള്‍ സമ്മതിച്ചില്ല, പിന്നെ അവിടെ നടന്നത്  മൃഗങ്ങളെ പോലും ലജ്ജിപ്പിക്കുന്ന ക്രൂരതയായിരുന്നു, മനുഷ്യര്‍ മൃഗങ്ങളെക്കാള്‍ തരാം താഴ്ന്നു പോയിരിക്കുന്നു, 
.എല്ലാം കണ്ടു ഞാന്‍ അവിടെ തളര്‍ന്നു വീണു, കണ്ണ് തുറക്കുമ്പോള്‍ ഞാന്‍ ആ കടല്‍ തീരത്ത് കിടക്കുന്നു, എന്റെ അരികില്‍ അയാളും ആ സ്ത്രീയും, കുട്ടിയെ മാത്രം കണ്ടില്ല, 
അപ്പോള്‍ ആ സ്ത്രീ എന്നെ വിളിക്കുന്നു,

 " സഗീര്‍ എത്ര കാലമായി നീ തനിച്ചു?  വാ നമുക്ക് പോവാം,"  

ഞാന്‍ അയാളെ നോക്കി, " മകനെ ഇവള്‍ നിന്റെ ഉമ്മയാണ്, ഞാന്‍ നിന്റെ ഉപ്പയും, നമുക്ക് പോവാം മനുഷ്യന്‍ മനുഷ്യനായി ജീവിക്കുന്നിടത്തെക്ക് , പരുദീസയിലേക്ക് , "

ഞാന്‍ ഞെട്ടി എഴുന്നേറ്റു, നേരം  പുലര്‍ന്നിരുന്നു, എന്താ മേനോന്‍ ചേട്ടാ അതെന്റെ മാതാപിതാക്കള്‍ ആവുമോ", അവര്‍ എന്തിനാണ് എന്നെ വിളിച്ചത്, എന്റെ ഉമ്മ അവര്‍ അല്ലല്ലോ, എനിക്ക് സഗീര്‍ എന്നാ പേര് തന്നത്
എന്റെ ഉമ്മയല്ലേ , അതവര്‍ക്കെങ്ങനെ അറിയാം ?

എന്താണ് അവനോടു പറയേണ്ടത്?
" നീ വാ നമുക്ക് വല്ലതും കഴിക്കാം "

ഇല്ല മേനോന്‍ ചേട്ടന്‍ കഴിച്ചോ,
ഇവിടെ ഇങ്ങനെ കിടക്കാന്‍ നല്ല സുഖം , എന്നെ പിശാചിന്റെ സന്തതിയാക്കിയ ഈ 
മരച്ചോട്ടില്‍ ഇനി അധിക നേരം ഇല്ലല്ലോ,  ബസ്സ്‌ വരുന്നത് വരെ മാത്രം , ഞാന്‍ ഇങ്ങനെ കിടക്കട്ടെ. "

ഞാന്‍ ചായക്കടയില്‍ ചെന്നു വാസുവേട്ടനോട് കാര്യം തിരക്കി, എല്ലാവര്ക്കും ഒരേ അഭിപ്രായം ആയിരുന്നു. ഇനി മുതല്‍ എനിക്കും ഇവിടുന്നു ചായ വേണ്ട എന്ന് മനസ്സില്‍ ഉറപ്പിച്ചു തിരിച്ചു നടക്കാന്‍ തുടങ്ങുകയായിരുന്നു. 
ആരോ ഉറക്കെ നിലവിളിച്ചു കൊണ്ട് വരുന്നത് കണ്ടു. ഓടിക്കിതച്ചു വന്ന അയാള്‍ പത്രക്കാരന്‍ കുഞ്ഞുമോന്റെ സൈക്കിള്‍ എടുക്കുന്നതിനിടയില്‍ കിതച്ചു കൊണ്ട് പറഞ്ഞു " പരമു വള്ളം മറിച്ചു, ആര്‍ക്കും ഇറങ്ങാന്‍ ധൈര്യം ഇല്ല , പുഴയില്‍ നല്ല അടിയോഴുക്കുണ്ട്., ഞാന്‍ ശ്രീധരന്റെ ബൂത്തില്‍ പോയി പോലീസിന് വിളിച്ചു പറയാം. "

" ദേവീ എന്റെ മോള്‍ " ...ഞാന്‍ പുഴക്കരയിലേക്ക് ഓടുന്നതിനിടയില്‍ സഗീറിനെ വിളിച്ചു . കാര്യം മനസ്സിലായിട്ടില്ല എങ്കിലും അവനും കൂടെ ഓടുകയായിരുന്നു. അപ്പോഴേക്കും ആളുകള്‍ കൂടിയിരുന്നു. പക്ഷെ ആരും 
പുഴയില്‍ ഇറങ്ങാന്‍ തയ്യാറായില്ല. കാര്യം അറിഞ്ഞതും ഒരു പരല്‍ മീന്‍ കണക്കെ സഗീര്‍ പുഴയിലേക്ക് കുതിച്ചു. എനിക്ക് തടയാന്‍ 
കഴിഞ്ഞില്ല , എന്നിലെ അച്ഛന്‍ അതിനു അനുവദിച്ചില്ല എന്നതായിരുന്നു സത്യം. നിലവിളികളും പൊട്ടിക്കരചിലുകലുമായി കുറെ സമയം.പെട്ടെന്ന് മഴയ്ക്ക് ശക്തി കൂടി , കൂടെ അകമ്പടിക്കെന്ന പോലെ കാറ്റും, ,കരിമലയിലെ വന്‍ മരങ്ങള്‍ കടപുഴകി വീണു, വലിയ പാരക്കഷ്ണങ്ങള്‍ പുഴയിലേക്ക് തെറിച്ചു ,. ഉരുള്‍ പൊട്ടലാണോ?ആരോ ഉറക്കെ ചോതിച്ചു, ഭൂമീ ദേവി രൌദ്ര ഭാവം ഉള്‍ക്കൊണ്ടിരിക്കുന്നു. ഇനി ആരെ വിളിക്കണം രക്ഷക്ക്, എല്ലാ പ്രതീക്ഷകളും നഷ്ടപ്പെടുകയായിരുന്നു, കുരുന്നുകള്‍ക്കും പരമുവിനും ഒപ്പം ആ പാവത്തിനേയും ....
 ഒരു നിമിഷം എല്ലാ നിലവിളികളും നിന്ന് പോവുകയായിരുന്നു. വ്യക്തമല്ലെങ്കിലും മൂന്ന് കുട്ടികളുമായി സഗീര്‍ തിരിച്ചു വരുന്നത് കണ്ടു. " ഒന്ന് എന്റെ ലക്ഷ്മിക്കുട്ടി ആയിരിക്കണേ " എന്നിലെ അച്ഛന്റെ സ്വാര്‍ഥത..
അതെ ഒന്ന് എന്റെ ലക്ഷ്മിക്കുട്ടി തന്നെയായിരുന്നു. സഗീര്‍ അവന്റെ പാന്റില്‍ കെട്ടിയിട്ടു അവരെ കരക്കെത്തിചിരിക്കുന്നു, " ആരെങ്കിലും കൂടെ വരണം എന്നാലേ  നമുക്ക്  എല്ലാവരെയും രക്ഷപ്പെടുത്താന്‍ പറ്റൂ.." 

 " ഇത്തിരിപ്പോന്ന ഒരു ചെക്കന്‍ ഇത്രയൊക്കെ ചെയ്തില്ലേ ..നിങ്ങള്‍ ആരും ആണുങ്ങള്‍ അല്ലെ "

വാസുവേട്ടന്റെ ചോദ്യത്തിനും ആരും മറുപടി പറഞ്ഞില്ല. അപ്പോളേക്കും പോലീസും ഫയര്‍ ഫോര്‍സും എത്തി, കൂടെ വന്ന ആമ്ബുലന്സിലേക്ക് കുട്ടികളെ കയറ്റി, പോലീസുകാരും സഗീറും ചേര്‍ന്ന് എല്ലാവരെയും കരക്കടുപ്പിച്ചു, മഴയ്ക്ക് ശക്തി കൂടിക്കൊണ്ടിരുന്നു. വെള്ളം പുഴയില്‍ നിന്നും തീരത്തേക്ക് കയറാന്‍ തുടങ്ങി, കുട്ടികളെയും കൊണ്ട് ആംബുലന്‍സ് പോയി, കൂടെ പോവാന്‍ തുനിഞ്ഞപ്പോള്‍ ,പോലീസ് തടഞ്ഞു,  സിറ്റിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ചെന്നാല്‍ മതി എന്ന് പറഞ്ഞു. അപ്പോളാണ് ആരോ പരമുവിനെ അന്നെഷിച്ചത്, പരമുവിനെ മാത്രം കിട്ടിയില്ല , ഇനി തിരച്ചില്‍ നടത്തിയിട്ട് കാര്യമില്ല എന്ന് പോലീസ് പറഞ്ഞു. ആരും ഇനി പുഴയിലേക്ക് ഇറങ്ങരുത് എന്ന് മുന്നറിയിപ്പും നല്‍കി. സഗീരിനു പക്ഷെ അടങ്ങിയിരിക്കാന്‍ പറ്റുമായിരുന്നില്ല. അവന്‍ വീണ്ടും പുഴയിലേക്ക് കുതിച്ചു. അത് പക്ഷെ ഒരു തിരിച്ചു വരവിനുള്ള
പോകായിരുന്നില്ല. ഞങ്ങള്‍ എല്ലാവരും നോക്കിനില്‍ക്കെ അവന്‍ മരണത്തിലേക്ക് ഊളിയിട്ടു. മരണ മുഖത്ത്  നിന്നും അവനു
എപ്പോള്‍ വേണമെങ്കിലും തിരിച്ചു പോരാമായിരുന്നു. പക്ഷെ പരമു ഇല്ലാതെ തിരിച്ചു വരില്ല എന്ന നിശ്ചയിചിരുന്നിരിക്കാം അവന്‍.
അവനെ പറ്റി പോലീസ് ചോതിച്ചപ്പോള്‍ ആരും ഒന്നും പറഞ്ഞില്ല.ഇവിടെ പണി അന്നെഷിച്ചു വന്ന ഒരു പയ്യന്‍ എന്നല്ലാതെ ആര്‍ക്കും ഒന്നും അറിയില്ലല്ലോ. ഞാന്‍ അവരോടു എല്ലാം പറഞ്ഞു, എന്റെ നാടുകാരും
കേള്‍വിക്കാരായി. അവന്‍ ഗുജറാത്തില്‍ എവിടെയോ ജനിച്ചു കേരളത്തില്‍ വളര്‍ന്ന കഥ ഞാന്‍ അവര്‍ക്കുമുന്നില്‍ തുറന്നു. മനസ്സില്‍ സഗീരിനോട് മാപ് പറഞ്ഞു. ഇനി അവരുടെ ശവം ചവറ കടല്‍ തീരത്ത് നോക്കിയാല്‍ മതി എന്ന് പോലീസ് പറഞ്ഞു.എന്റെ നാടുകാര്‍ അവനെ തിരിച്ചറിയുകയായിരുന്നു അവന്‍ ഈ ഗ്രാമത്തില്‍ വന്നത് നാശം വിതക്കാന്‍ അല്ല മറിച്ചു ഈ കുരുന്നുകളുടെ ജീവന്‍ രക്ഷിക്കാനായിരുന്നു എന്ന്. ഒരുപാട് വൈകിയ ഒരു തിരിച്ചറിവ്.

  പരമുവിന്റെ ശവശരീരം മൂന്നാം നാള്‍ ചവറയില്‍ തന്നെ അടിഞ്ഞു. സഗീറിനെ മാത്രം കടല്‍ തിരിച്ചു തന്നില്ല. ഒരു പക്ഷെ അങ്ങ് ദൂരെ അവന്റെ ഉമ്മയും ഉപ്പയും അവന്‍ കണ്ട സ്വപ്നത്തില്‍ എന്ന പോലെ  കാത്തിരിക്കുന്ന  ഗുജറാത്തിലെ ഏതെങ്കിലും തീരത്ത് അവനും അടിഞ്ഞിട്ടുണ്ടാവും.

***********

തൊടിയില്‍ നിന്നും വന്ന ഒരു ഇളം കാറ്റ് ഓര്‍മകളില്‍ നിന്നും തൊട്ടുണര്‍ത്തി,   പതുക്കെ എഴുന്നേറ്റു ലക്ഷ്മിക്കുട്ടിയുടെ റൂമില്‍ ചെന്നു. അവള്‍ ഇപ്പോള്‍‍ അന്ന് സഗീര്‍ എന്റെ കയ്യില്‍ തിരിചെല്പിച്ച പഴയ ലക്ഷ്മിക്കുട്ടി അല്ല. ഡോക്ടര്‍ ലക്ഷ്മി മേനോന്‍ ആണ്. കുറെ നാളു  കൂടി അവള്‍ ഇന്നലെ വീണ്ടും വീട്ടില്‍ വന്നിരിക്കുകയാണ്. അവളുടെ അടുത്ത് ഞങ്ങളുടെ പഴയ ലക്ഷ്മിക്കുട്ടിയുടെ കാര്‍ബണ്‍ കോപ്പി പോലെ അവളുടെ മകള്‍ പാര്‍വതി എന്ന പാറുക്കുട്ടി.
ഞാന്‍ പതുക്കെ ചെന്നു അവളുടെ കാതില്‍ പറഞ്ഞു.

 "ഇന്നേക്ക് നീ നിന്റെ രണ്ടാം ജന്മത്തിലേക്കു വന്നിട്ട് ഇരുപത്തിഎഴു വര്ഷം ആയിരിക്കുന്നു, അതോടൊപ്പം നിനക്ക് ചെറുപ്പത്തില്‍ കുറെ മിട്ടായികള്‍  വാങ്ങിത്തന്നു അവസാനം മരണത്തില്‍ നിന്നുപോലും നിന്നെ കൈ പിടിച്ചു കയറ്റിയ ഒരു ഭ്രാന്തന്‍ ഗുജറാത്തിയുടെ ജീവന്‍ പൊലിഞ്ഞു പോയതും ഇന്ന് തന്നെ ആയിരുന്നു. "

തിരിഞ്ഞു നടന്ന എന്റെ കയ്യില്‍ അവള്‍ പിടിച്ചു. " എനിക്കെല്ലാം ഓര്‍മയുണ്ട് അച്ഛാ , അന്ന് തൊട്ടു ഈ
നിമിഷം വരെ അച്ഛന്‍ എന്നെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു, ഞാന്‍ ഉറക്കമാണെന്ന്  കരുതി അച്ഛന്‍ പറഞ്ഞിരുന്നതെല്ലാം ഞാന്‍ കേട്ടിരുന്നു, ഇനി നമ്മളുടെ ഒരുപാട് തലമുറകള്ക്കിപ്പുരവും ഈ കഥ ഓര്‍ത്തു വെക്കും, അച്ഛന്റെ " ഗുജറാത്തി" എന്ന നോവലിലൂടെ. "

ഞാന്‍ തിരിഞ്ഞു നടന്നു. ഇനി എനിക്കും സുഖമായുറങ്ങാം, അപ്പോള്‍ പുഴക്കരയില്‍ സഗീറിന്റെ ആ പഴയ പാട്ട് വീണ്ടും കേള്‍ക്കുന്നത് പോലെ തോന്നി.
ഇപ്പോള്‍ സ്വര്‍ഗത്തില്‍ അവന്റെ ആത്മാവ്  സന്തോഷിക്കുന്നുണ്ടാവും , അവന്റെ ഉമ്മക്കും ഉപ്പക്കും ഒപ്പം.

*********************************

 ‍

ശനിയാഴ്‌ച, നവംബർ 12, 2011

ഗുജറാത്തി ( 02 )

കുറച്ചു മാസങ്ങള് കഴിഞ്ഞു..വീണ്ടും ഗ്രാമം പഴയ സന്തോഷത്തിലേക് മടങ്ങി. സഗീറും
ഞങ്ങളുടെ ഗ്രാമത്തിന്റെ ഒരു ഭാഗം ആയിതീരുകയായിരുന്നു.ഇന്ന് കാവിലെ ഉത്സവമാണ്.
 മലന്ജെരുവിലെ മുന്നോറോളം വരുന്ന കുടുംബങ്ങളുടെ എല്ലാ ദുരിതങ്ങള്ക്കുംഅരുതിവരുതുന്ന
ദേവിയുടെ ചെറിയ കാവ്.അവിടെ എല്ലാവര്ഷവും മൂന്നു ദിവസം നീണ്ടുനില്ക്കുന്ന ഉത്സവം.
എന്തിനാണ് ഈ ഉത്സവം അതായിരുന്നു അവന്റെ സംശയം,ആ കഥയും ഞാന്‍ അവനോടു പറഞ്ഞു, ഞാന്‍ കേട്ട കഥ, അതെല്ലാം അവനു പുതിയ അറിവുകള്‍ ആയിരുന്നു,  പണ്ട് , പണ്ടെന്നു പറഞ്ഞാല്
വളരെ പണ്ട് ദേവലോകത്ത് നിന്നും ഭൂമിയില് എത്തിയ ദേവനേയും ദേവതയെയും കപന്ധാസുരന് എന്ന
നീചനായ കാട്ടാളന് പിന്തുടരുകയും ദേവനെ കൊല്ലുകയും ചെയ്തത്രേ.മനം നൊന്ത ദേവത പൊന്മലയില്
കയറി ജീവത്യാഗം ചെയ്തുപിന്നീടു അത് വഴി വന്ന ആരോ ദേവന്റെ ശരീരം കാവില്
സംസ്കരിച്ചു ദേവതയുടെ നിണം പതിഞ്ഞ പൊന്മല കറുത്ത് കരിമലയായി.അന്ന് തൊട്ടു ഇവിടെ
ദുരിതങ്ങള് ആയിരുന്നത്രെ,പിന്നീട്കാട്ടുവാസികള് മൂപന്റെ നിര്ദേശം അനുസരിച്ച് മലകയരിയപോള്
ദേവതയുടെ മൃതശരീരം കാണുകയും,അതുകൊണ്ട് വന്നു ദേവനെ സംസ്കരിചിടത് തന്നെ അടക്കുകയും ചെയ്തത്രേ ,  മരിച്ചു മൂന്നാം നാള് ആണ് ദേവിയുടെ ശരീരം മലയില്നിന്നും കൊണ്ടുവന്നു സംസ്കരിച്ചത്,അതാണ്ഈമൂന്ന് നാള്നീണ്ടു നില്കുന്ന ഉലസവതിന്റെ  ഐതിഹ്യം.


ഇപ്പോള്ഞാനും സഗീറും വലിയ ചങ്ങാതികള്ആണ് , എനിക്കവനെ പറ്റി ഒരുപാട് അറിയണം ആയിരുന്നു, എന്നും അവന്താമസിക്കുന്ന വരീതിന്റെ കുടിലില്ചെല്ലും , സംസാരിച്ചിരിക്കും ഞാന്അവനെ കുറിച്ചറിയാന്
വേണ്ടിയാണ് ചെല്ലുക , അവന്എന്നെയും എന്റെ ഗ്രാമത്തെയും പറ്റി ചോതിക്കും , ഞാന്ഇവിടുത്തെ പഴയ കഥകള്അവനോടു പറയും ,അപ്പോള്അവന്പറയുമായിരുന്നു നിങ്ങളുടെ കഥകള്സന്തോഷം നിറഞ്ഞതാണ്അത് പറയാനും കേള്കാനും സുഖമുള്ളതാണ്, എന്റെ കഥ ഒരു സങ്കടക്കടലാണ്.പിന്നെ ഞാന്കൂടുതല്ചോതിക്കില്ല , തിരിച്ചു പോരും.

സമയം വൈകുന്നേരം നാലുമണിയായി, കരിമലയില്നിന്നും ദേവിയുടെ കാഴ്ച കാവിലേക്ക് വരുന്നു, മൂന്ന് ആനകള്, നടുവിലെ ആനയാണ് ദേവിയുടെ പ്രതിഷ്ടയേന്തിയിരിക്കുന്നത്,സഗീര്എല്ലാം പുതുമയോടെ നോക്കിക്കാണുന്നു , അവന്റെ കയ്യില്തലേന്ന് വാസുവേട്ടന്റെ കടയില്നിന്നും വാങ്ങിയ ഒരു കുല പഴം, ഇന്നലെ അവന് എന്നോട് ചോതിച്ചിരുന്നു , ഞാന്ആനക്ക് പഴം കൊടുത്താല്എന്തെങ്കിലും പാപം ഉണ്ടോ എന്ന്, മിണ്ടാപ്രാനികള്ക്ക് കഴിക്കാന്കൊടുക്കുന്നതില്എന്ത് തെറ്റ് ഒന്നുമില്ല എന്ന് ഞാന്പറഞ്ഞു. അവന്‍  പഴവുമായി പതുക്കെ ആനകളുടെ അടുത്തേക്ക് നീങ്ങി എന്നാല്‍  കുടിച്ചു ലെക്കു കെട്ട ആന പാപ്പാന്‍‍‌ അത് കൊടുക്കാന്സമ്മതിച്ചില്ല, സഗീറിന്റെ മുഖത്തെ വിഷമം എനിക്ക് മനസ്സിലാവുമായിരുന്നു , കാഴ്ച അവനെയുംകടന്നു മുന്നോട്ട് നീങ്ങി , പെട്ടെന്ന് ആനകള്നടത്തം നിര്ത്തി , ദേവിയുടെ പ്രതിഷ്ടയെന്തിയ ആന ഒരടി പിന്നിലോട്ടു നീങ്ങി തിരിഞ്ഞു നിന്നുഅരിശം വന്ന ആനപാപ്പാന്കയ്യിലെ കമ്പി ഉപയോഗിച്ച് ആനയുടെ കാലില്‍കുത്തി, ഒരു നിമിഷം , രംഗം മാറിമറിയുകയായിരുന്നു , ആനയുടെ അലര്ച്ചയില്ആളുകളുടെ നിലവിളികള്അലിഞ്ഞില്ലാതെയായി,
ഒന്നല്ല മൂന്ന് ആനകള്അവിടമാകെ ഉഴുതു മറിക്കുകയായിരുന്നു പോലീസും രക്ഷ പ്രവര്ത്തനങ്ങളും ഇവിടെ എത്തിച്ചേരാന്ഒരുപാട് സമയം എടുക്കും , ആര്കെല്ലാം ജീവന്നഷ്ടമായി എന്നറിയില്ല , വളരെ 
ആശ്ചര്യം തോന്നിയത്  എല്ലാ ആനകളും നേരെ കാവില്ചെന്ന് ശാന്തമായി നില്ക്കുന്നത് കണ്ടപ്പോള്ആണ്,
*******************
പിറ്റേന്ന് ഒരുപാട് വൈകിയാണ് ഉണര്ന്നത്ഉത്സവം കഴിഞ്ഞാല്രണ്ടു ദിവസം വാസുവട്ടന്കട തുറക്കാറില്ല . സരസ്വതി  ഇട്ടു തന്ന ചായയും കുടിച്ചിരിക്കുമ്പോള് ആണ് , വാസുവേട്ടന്ഓടിവന്നത്
" പുഴക്കരയില് നാട്ടുകാര്  ചേര്ന്ന്  ചെക്കനെ തല്ലിക്കൊല്ലുന്നുഒന്നങ്ങട്ട് ചെല്ലണം "
ഞങ്ങള് അവിടെ എത്തുമ്പോള് അവശനായ അവനെയും വലിച്ചിഴച്ചു അവര് കവലയില് എത്തിയിരുന്നു .
എന്നെ കണ്ടതും അവരിലൊരാള് ഉച്ചത്തില്പറഞ്ഞു, " പണ്ടേ ഇവിടുന്നു ഓടിച്ചു വിടെണ്ടതായിരുന്നുമേനോന്‍ചേട്ടന്‍  പറഞ്ഞത് കൊണ്ട് മാത്രമാണ്
ഇവനെ  ഇവിടെ....ചെകുത്താന്റെ സന്തതിയാണ് ഇവന്‍  ..ഇവന്‍ നാട് മുടിപ്പിക്കും"

" നോക്ക് സുഹൃത്തേ ഇന്നലെ ഇവിടെ നടക്കേണ്ടിയിരുന്നത് ഒരു വലിയ ദുരന്തം ആണ് , എന്നാല്ചില്ലറ പരിക്കുകളും നാശനഷ്ടങ്ങളും ഒഴിച്ചാല്ഒന്നും സംഭവിച്ചില്ല എന്ന് തന്നെ പറയാം " ഞാന്സഗീറിന്റെ അടുത്ത് ചെന്ന് അവനെ താങ്ങിയെടുത്തു. " അതിന്റെ പേരില്ഇവനെ ഇങ്ങനെ തല്ലിച്ചതക്കാന്ഇവന്എന്താ ചെയ്തത് ,
നിങ്ങളെല്ലാം ഏതു ലോകത്താ, ആനപ്പാപ്പാന്കുടിച്ചു വെളിവില്ലാതെ കാട്ടികൂട്ടിയ കോപ്രായങ്ങള്, അതാണ്എല്ലാറ്റിനും കാരണം "

" വേണ്ട ഇനി കൂടുതല്ഒന്നും പറയേണ്ട ഇവന്‍ കാലുകുത്തിയ അന്ന് വരീതെട്ടന്‍പോയി, ഇന്നലത്തേത് പോലെ ഒരു സംഭവം മുന്പുണ്ടായിട്ടുണ്ടോ കാവില്?" അവര്പിന്നെയും പുലമ്പിക്കൊണ്ടിരുന്നു ,

നിങ്ങള്‍  എല്ലാം ഒന്ന് മനസ്സിലാകണം ഇവിടെ നിയമങ്ങള്‍ഉണ്ട് , നിങള്ഇപ്പോള് ഇവനോട് ചെയ്തതിനെല്ലാം
നിയമത്തിനു മുന്നില്വിശദീകരണം നല്കേണ്ടി വരും, പിന്നെ ഇവന്‍ ഇവിടെ തന്നെ ഉണ്ടാവും , ഇവിടെ തുടരാന്ആഗ്രഹിക്കുന്നിടത്തോളം കാലം " ഞാന്അവനെയും താങ്ങി അവന്റെ കുടിലിലേക്ക്  നടന്നു
" അവരെല്ലാം കൂടി വീട് അടിച്ചു തകര്ത്തു മേനോന്ചേട്ടാ "
" സാരമില്ല എല്ലാം ശരിയാക്കാം"

************************
വീട്ടില്തിരിച്ചെത്തിയപ്പോള്‍ സരസ്വതിക്കും  പരിഭവം ആയിരുന്നു , നാട്ടില് ഒറ്റപ്പെടുമോ എന്നാ ഭീതിയാണ് ഇതിനു പിന്നില്എന്ന് മനസ്സിലായി, പിന്നെ കുറച്ചു വിശ്വാസവും , ഒന്നും സംഭവിക്കില്ല ഞാന്അവള്ക്കു ധൈര്യം കൊടുത്തു.സമയം രാത്രി എട്ടുമണി ആയിക്കാണും ഞാന്അവനു കുറച്ചു ഭക്ഷണവും ആയി പുഴക്കരയില്ലേക്ക് ചെന്നു..നാടുകാര്പൊളിച്ചു കളഞ്ഞ കുടില്അവന്ഒരു വിധം ഒപ്പിച്ചു വച്ചിരിക്കുന്നു , അവനു ക്ഷീണം ഒന്നും ഇല്ലേ , വേറെ ആരെങ്കിലും ആണെങ്കില്ഒരു ആഴ്ച കിടപ്പിലാവും ,അപ്രകാരം മര്ദിച്ചിരുന്നു അവനെ.
ഞാന്കാതോര്ത്തു, നേര്ത്ത ഒരു തേങ്ങല്പോലെ തോന്നി ..അടുതെതിയപ്പോള്ആണ് മനസ്സിലായത്അവന്പാടുകയാണ്...

മേ  ആപ്  ഓര്‍  സബ് ഇസ് ദുനിയ  മേ  മുസാഫിര്‍
ലേകിന്‍  മേ  തോ  ഇദേര്‍  അഖേലാ  ഹോ  …….

മേരെ  ബാപ്   നെ  ഉങ്ങലി  പകര്‍  കെര്‍  മുജേ  ചല്നാ സിഖയാ താ..
മേരീ  മാ  നെ  മുജേ  ബോല്നെ  സിഖയാ  താ..
ലേകിന്‍ മേ നെ  കഭി യെ  നഹി  സോച്ച  താ 
കെ  മുജേ അഖേലാ  ചോട്ഖര്‍ വോ  ദോനോം  സാത്ത് ചലേ  ജയേന്ഗെ …
..........

എന്നെ കണ്ടതും അവന്‍ പെട്ടെന്ന് നിര്‍ത്തി , ഞാന്‍ കൈ കൊണ്ട് തുടരാന്‍ ആംഗ്യം കാണിച്ചു..
ഒരു  ദു:ഖ  ഗാനം  ആയിരുന്നു  അറിയാവുന്ന  ഹിന്ദിയെല്ലാം   ചേര്‍ത്ത്  വച്ചപ്പോള്‍  ഒരു  ഏകദേശരൂപം  കിട്ടി.
ഏതോ  ഒരു   പഴയ ഗസല്‍  പോലെയിരുന്നു .

“എനിക്ക്  പണ്ടേ  സംശയം  ഉണ്ടായിരുന്നു  നീ  മലയാളി  ആണോ  എന്ന് , സത്യം  പറ ?”

“ മേനോന്‍  ചേട്ടന്‍  ഈ  പാട്ട്  കേട്ടാണോ  സംശയം ? 

“ എന്നാലും  നീ  എവിടുന്നു  വന്നു  എന്നെങ്കിലും  പറ ,”

“ഞാന്‍  പറയാം  പക്ഷെ  ഈ  നിലാവ്  സാക്ഷിയായി  മേനോന്‍  ചേട്ടന്‍  എനിക്ക്  വാകുതരനം  രഹസ്യമാകി  വെക്കും  എന്ന്  “

“ ഞാന്‍  വാക്  തരുന്നു , നീ  ഈ  നാടിന്നും ,നാടുകാര്കും  ഒരു  ദ്രോഹവും  ചെയ്യാത്തിടത്തോളം  ഇത്  ഞാന്‍  രഹസ്യമാകി  സൂക്ഷിക്കും ”

അവന്‍ ഒരു സങ്കടക്കടല്‍ തുറക്കുകയായിരുന്നു.

“ എനിക്കൊര്‍മയുല്ലപോള്‍  തൊട്ടു  ഞാന്‍  ബീവിയുംമ  എന്നാ  എന്റെ  ഉമ്മക്കൊപ്പം  ആണ് .കല്ലായിപുഴ  തീരത്ത്  ഒരു  മൂന്നു  സെന്റോളം  വരുന്ന  സ്ഥലത്ത്  ഞാനും  എന്റെ  ഉമ്മയും  സുഖമായി  ജീവിച്ചു  , എനിക്ക്  തീരെ  മനസ്സിലാവാതിരുന്നത്  തരം  കിട്ടുമ്പോള്‍  എല്ലാം  എന്നെ  എന്റെ  നാട്ടിലും   സ്കൂളിലും   ഉള്ള  കുട്ടികള്‍
“ ഭ്രാന്തന്‍ ഗുജറാത്തി ” എന്ന്  വിളിക്കുന്നതിനു  കാരണമായിരുന്നു .ഞാന്‍  കേള്കാതെ  മുതിര്‍ന്നവരും  എന്നെ  ഇങ്ങനെ  തന്നെ  വിളിച്ചിരുന്നു .എന്തിനാണ്
 ഇവരെല്ലാം  എന്നെ  ഇങ്ങനെ  വിളിക്കുന്നത്‌  എന്ന്  മാത്രം  ഉമ്മയും  ആരും   എന്നോട്  പറഞ്ഞില്ല , ഞാന്‍  ഏഴാം  ക്ലാസില്‍  പഠിക്കുമ്പോള്‍  ഉമ്മ
 കിടപ്പിലായി , പിന്നെ  ഞാന്‍   പണിക്കു  പോയി  തുടങ്ങി .പഠനം  മുടങ്ങി , അല്ലെങ്കിലും  എനിക്ക്   പഠിക്കാന്‍  വയ്യായിരുന്നു.  
കൂടുകാരുടെ കളിയാകല്‍ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഒരിക്കല്‍ മരമില്ലില്‍ വച്ച് കൂടെ പണിയെടുക്കുന്ന ഒരു തമിഴെന്‍ ഭ്രാന്തന്‍ എന്ന് വിളിച്ചപ്പോള്‍ എനിക്ക് സഹിക്കാന്‍ പറ്റിയില്ല. അത് പിന്നെ അടിപിടിയില്‍ അവസാനിച്ചു, അന്ന് വീട്ടില്‍  വന്നു ഞാന്‍ ഉമ്മയോട്  വഴക്കിട്ടു. ഞാന്‍ ഈ നാട് വിട്ടു പോവുകയാണെന്ന് പറഞ്ഞു,

അന്ന് ഞാന്‍ ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒരു കഥ ഉമ്മ പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉമ്മാക് മധുരക്കടുത്തുള്ള ഏര്‍വാടി എന്നാ തീര്‍ഥാടന സ്ഥലത്ത് നിന്നും ഒരു കുട്ടിയെ  കിട്ടിയ കഥ. ആരുമില്ലാതിരുന്ന ഉമ്മ അവനെ കൂടെ കൂട്ടിയ കഥ. ഉമ്മ അവനോടു ചോതിച്ച കാര്യങ്ങള്‍ക്കൊന്നും അവന്‍ മറുപടി പറഞ്ഞില്ല , അവനു ആകെ കൂടി അറിയാവുന്നത് ഒരു പാടായിരുന്നത്രേ , പിന്നെ അവ്യക്തമായി അവന്‍ പുലംബികൊണ്ടിരുന്നത് അന്നാട്ടുകാര്‍ക്ക്‌ ആര്‍കും മനസ്സിലായില്ല, പിന്നെ ഞങ്ങളുടെ നാട്ടില്‍ തുണിയും കൊണ്ട് കച്ചവടത്തിന് വന്നിരുന്ന ചെട്ടിയാര് പറഞ്ഞതാനത്രേ ഞാന്‍ പറയുന്നത് ഗുജറാത്തി ഭാഷ ആണെന്ന്.എന്തോ വലിയ കടലും തിരമാലകളും വരുന്നു എന്നോ മറ്റോ ഞാന്‍ ആവര്‍ത്തിച്ച്‌ പറയുന്നുണ്ടായിരുന്നു. എനിക്ക് ഭ്രാന്തുണ്ടോ എന്നൊരു സംശയം ഉണ്ടെന്നും ചെട്ടിയാര്‍ സൂചിപ്പിച്ചു. പിന്നെ കുറെ കാലം ചികിത്സകള്‍ ആയിരുന്നു , പക്ഷെ ഒന്നും ഞാന്‍ അറിഞ്ഞില്ല. എനിക്ക് എന്റെ ഓര്‍മകളില്‍ പോലും ഒരു മലയാളിയല്ലാത്ത സഗീറിനെ അറിയില്ല. ഉമ്മ എന്നെ വിളിച്ചത് സഗീര്‍ എന്നാണ്.ഞാന്‍ ബോധത്തോടെ ആദ്യം സംസാരിച്ചത് മലയാളം ആണ്. എനിക്ക് വേറെ ഒരു ഭാഷ അറിയില്ല, പിന്നെ ഈ പാട്ട് ഉമ്മ എന്നെ പഠിപ്പിച്ചു. അതിലെ ഓരോ വരികള്‍ എന്നെ ചൊല്ലി കേള്പിക്കുംബോളും ഉമ്മ കരയുമായിരുന്നു, ഞാന്‍ കരുതിയത്‌ വരികളുടെ അര്‍ഥം അറിഞ്ഞാണ് ഉമ്മ കരഞ്ഞത് എന്നായിരുന്നു, പക്ഷെ ഉമ്മ പറഞ്ഞു അത് ഞാന്‍ ഉമ്മാക്ക് പഠിപ്പിച്ച പാട്ടായിരുന്നു എന്ന്, ഓര്‍മ്മകള്‍ താളം തെറ്റിയാ സമയത്ത് ഞാന്‍ രാവും പകലും ഈ പാട്ട് പാടുമായിരുന്നത്രേ.
 
"നിന്റെ ഉമ്മ ഇപ്പോള്‍ എവിടെ? ഇങ്ങോട്ട് കൊണ്ട് വന്നു കൂടെ ?"
" ഉമ്മ പോയി, ഉമ്മ ഇല്ലാതെ ആ വീട്ടില്‍ പിന്നെ എനിക്ക് വയ്യായിരുന്നു "
പുഴയോരത്ത്  മണലില്‍ ഒരു വശം ചെരിഞ്ഞിരുന്ന അവന്റെ കണ്ണുകളില്‍ തലം കെട്ടി നിന്ന കണ്ണുനീര്‍ നിലാചീളുകള്‍ തട്ടി വല്ലാതെ തിളങ്ങി.

" മേനോന്‍ ചേട്ടാ ഞാന്‍ ഇവിടം വിട്ടു പോവാന്‍ തീരുമാനിച്ചു. മേനോന്‍ ചേട്ടന്‍ പോയതിനു ശേഷം പിന്നെയും അവര്‍ എന്റെ അടുത്ത് വന്നിരുന്നു, താങ്കളെ പോലെ ഒരു വലിയ മനുഷ്യന്‍ ഇവിടെ ഞാന്‍ കാരണം ഒറ്റപ്പെടരുത് , നാളെ കുട്ടികളെ സ്കൂളില്‍ വിടാന്‍ പരമു വരും വള്ളം ഇനി അവന്‍ തുഴയും എന്ന് അവര്‍ പറഞ്ഞു, കണ്ണനും , മനുവും, കബീറും, ലക്ഷ്മിക്കുട്ടിയും എല്ലാം ...ഇനി എനിക്ക് കുറച്ചു ഓര്‍മ്മകള്‍ മാത്രമാവും, അവരുംമായി ഈ വള്ളത്തില്‍ അക്കരെ പോവാന്‍ എനിക്ക് വലിയ ഇഷ്ടമായിരുന്നു. അവര് തരുന്ന
ചില്ലറ പൈസ ഞാന്‍ അവര്‍ക്ക് തന്നെ കൊടുത്തിരുന്നു , വീട്ടില്‍ പറയാതെ മിഠായി വാങ്ങിക്കാന്‍ പറയും, അപ്പോള്‍ അവരില്‍ ഉണ്ടാവുന്ന സന്തോഷം
അതെനിക്ക് വിലപ്പെട്ടതായിരുന്നു..എല്ലാവരെയും ഞാന്‍ എന്നും ഓര്‍ക്കും...താങ്കളെ ഞാന്‍ ഒരിക്കലും മറക്കില്ലാ..ലക്ഷ്മിക്കുട്ടി പഠിച്ചു വലിയ ആളാവുമ്പോള്‍ ചേട്ടന്‍ അവളോട്‌ പറയണം ഒരു  "ഭ്രാന്തന്‍ ഗുജറാത്തി" പണ്ട് കുറെ മിഠായി വാങ്ങിച്ചു തന്നിട്ടുണ്ട് എന്ന്. "

" ഇനി എങ്ങോട്ടാ തിരിച്ചു നാടിലേക്ക് തന്നെയാണോ ?

" അറിയില്ല "

" ഞാന്‍ സംസാരിക്കാം ഇവിടുത്തുകാരോട് , നിനക്ക് പോവാതിരുന്നുകൂടെ?

" ആഗ്രഹാമുണ്ടായിട്ടല്ല, പക്ഷെ പോവണം, നാളെ രാവിലെ കുമാര്‍ ബസ്സ്‌ വന്നാല്‍ അതില്‍ ഞാന്‍ തിരിച്ചു പോവും, ഉമ്മയുംമായി ഒരു വട്ടം എര്‍വാടിയില്‍ പോയത് ഓര്‍ക്കുന്നു, അവിടെ ഒന്ന് പോവണം, കാലം എന്നെ ഒരിക്കല്‍ അവിടെ എത്തിച്ചതാണ് അനാഥനായി, പിന്നീടു അവിടെ നിന്ന് എനിക്ക് ഒരു ഉമ്മയെ കിട്ടി, വീണ്ടും അനാഥനായി ആ മണ്ണില്‍ തന്നെ...  "

" നിനക്ക് എത്ര വയസ്സായി? " അവന്റെ സംസാരം കേട്ടാല്‍ ഒരുപാട് പക്വതയുള്ള ആളുകള്‍ സംസാരിക്കുന്ന പോലെ തോന്നും, അതുകൊണ്ടാണ് ആ നേരത്ത് അങ്ങിനെ ഒരു ചോദ്യം.

" എന്റെ ഉമ്മ പറഞ്ഞുള്ള കഥകളെല്ലാം അനുസരിച്ച് ഇരുപതു വയസ്സെങ്കിലും കാണും"

അന്ന് രാത്രിയില്‍ അവനോടു യാത്ര പറഞ്ഞു തിരിച്ചപ്പോള്‍ മനസ്സില്‍ വല്ലാത്ത ഒരു കുറ്റബോധം ഉണ്ടായി.ഒരു പാവത്തിനെ ഇല്ലാത്ത വിശ്വാസത്തിന്റെ പേരില്‍ നാട് കടത്തപ്പെടുമ്പോള്‍ നിസ്സഹായനായി നില്‍കേണ്ടി വന്നതില്‍ മനസ്സ് വല്ലാതെ വേദനിച്ചു. വീട്ടില്‍ വന്നു ലക്ഷ്മിക്കുട്ടിയോടു സഗീര്‍ പോവുന്ന കാര്യം പറഞ്ഞപ്പോള്‍ അവള്‍ക്കും വിഷമമായി.
****************
പിറ്റേന്ന് ലക്ഷ്മിക്കുട്ടിയെയും കൊണ്ട് പുഴക്കരയിലേക്ക് പോവുമ്പോള്‍ ഇനി അവിടെ സഗീര്‍ ഉണ്ടാവില്ലല്ലോ എന്ന ചിന്ത മനസ്സിനെ അലോരസപ്പെടുത്തിക്കൊണ്ടിരുന്നു. കവലയില്‍ അവന്‍ ഇരിക്കുന്നുണ്ടായിരുന്നു. നേരെ അവന്റെ അടുത്ത് ചെന്നു, ഇന്നലെ ഒരുപാട് വൈകിയാണ് ഉറങ്ങിയത് ഉണര്‍ന്നപ്പോള്‍ ബസ്സ്‌ പോയ്കഴിഞ്ഞിരുന്നു എന്ന് അവന്‍ പറഞ്ഞു. പിന്നെ അവന്‍ അവന്റെ കയ്യില്‍ ഉണ്ടായിരുന്ന നാണയ തുട്ടുകള്‍ മോള്‍ക് നല്‍കി.ഇന്ന് കൂടെ മറ്റു കൂടുകാര്കൊപ്പം നിങ്ങള്‍ മിട്ടായി വാങ്ങിക്കണം  എന്ന് പറഞ്ഞു. അവള്‍ എന്നെ നോക്കി ഞാന്‍ വാങ്ങിച്ചോളൂ എന്ന് പറഞ്ഞു. എന്റെ കൈ പിടിച്ചു മുന്നോട്ടു നടക്കുമ്പോളും അവള്‍ ഇടയ്ക്കിടയ്ക്ക് തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു. കുട്ടികളുടെ മനസ്സ് ശുദ്ധമാണ്.പുഴക്കരയില്‍ പരമു കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. എന്താണ് വൈകിയതെന്നു ചോതിച്ചു അയാള്‍. സമയം എട്ടുമണി ആവുന്നതെയുള്ളൂ. ഒന്‍പതു മണിക്കാണ് സ്കൂള്‍ തുടങ്ങുന്നത്.പക്ഷെ അതൊന്നും അയാള്‍ക് അറിയേണ്ട കാര്യമില്ല എന്ന് തോന്നി. ഇത് കഴിഞ്ഞു അയാള്‍ക്  വേറെ എന്തൊക്കെയോ പണികള്‍ ഉണ്ടെന്നു തോന്നും തിരക്ക് കണ്ടാല്‍. മഴ ചെറുതായി തുടങ്ങിയിരിക്കുന്നു. എല്ലാവരോടും കുട നിവര്‍ത്തി ഇരുന്നോള്ളന്‍ പറഞ്ഞു, ചെറിയ ഒരു കാറ്റും, കുട്ടികളെ കൊണ്ട് വന്ന ആരോ പറയുന്നത് കേട്ടു. " ആ മുടിഞ്ഞവന്‍ ഗ്രാമം വിട്ടതും, നല്ലൊരു മാറ്റം ഉണ്ടായിരിക്കുന്നു, ,മനസ്സും ശരീരവും ഒരു പോലെ കുളിര്‍ക്കുന്നു ഈ തണുത്ത കാറ്റില്‍." അമര്‍ഷം  തോന്നി  കേട്ടപ്പോള്‍  എങ്കിലും  മിണ്ടാതിരുന്നു, ആരെയും  കുറ്റം പറയാന്‍ പറ്റില്ല. എല്ലാവരും പഴയ ചിന്തഗതിക്കാരാണ്.പരമു പതുക്കെ കുട്ടികളെയും കൊണ്ട് നീങ്ങി. ഞാന്‍ തിരിച്ചു നടന്നു. ഇനി ഉച്ചവരെ സഗീര്‍ കവലയില്‍ ഉണ്ടാവും ബസ്സ്‌ വരുന്നത് വരെ അവനുമായി സംസാരിക്കണം.ഇനി അവനെ തടയേണ്ട, കാരണം അത്രമാത്രം നാടുകാര്‍ അവനെ വെറുക്കുന്നു.
********************