ഞായറാഴ്‌ച, ഒക്‌ടോബർ 30, 2011

സ്വപ്‌നങ്ങള്‍ പൂക്കുന്ന മാവ്

ആശുപത്രിയിലെ ICU റൂമിലെ ഈ കിടപ്പ് തികച്ചും അസ്സഹനീയമായി തോന്നിത്തുടങ്ങിയിരിക്കുന്നു അയാള്‍ക്ക്. അയാള്‍ എന്ന് പറഞ്ഞാല്‍ നിങ്ങള്ക് മനസ്സിലാവില്ല.അതുകൊണ്ട് അയാളുടെ മുഴുവന്‍ പേര് പറയാം. കാര്‍ത്തിക തിരുനാള്‍ രാമ വര്‍മ. പ്രധാപം ക്ഷയിച്ച ഒരു രാജവംശത്തിന്റെ അവസാന കണ്ണിയാണ് അയാള്‍.ഇപ്പോഴും നിങ്ങള്ക്ക് അയാളെ പിടിക്കിട്ടിയിട്ടുണ്ടാവില്ല.
എങ്കില്‍ പറയാം.മുസാഫിര്‍ എന്ന എഴുത്തുകാരനെ അറിയുമോ?..കാല്പനികതയുടെ എഴുത്തുകാരന്‍....നിഷേധിയായ സാഹിത്യകാരന്‍...അഹങ്കാരിയായ കഥാകാരന്‍...പലരും പല മാധ്യമങ്ങളിലും അയാളെ നല്ലവനായും മോശപ്പെട്ടവനായും ചിത്രീകരിച്ചു.എന്നാലും ഞാന്‍ ഉള്‍പെടെയുള്ള ആസ്വാദക വൃന്ദം അദ്ധേഹത്തെ  അളവറ്റു സ്നേഹിച്ചു.ഒരിക്കല്‍ വീണുകിട്ടിയ ഒരു അവസരത്തില്‍ ഞാന്‍ ഏറെ നാളായി കൊണ്ടുനടന്ന ഒരു കാര്യം ചോതിക്കുകയുണ്ടായി. "മുസാഫിര്‍" എന്നത് ഒരു മുസ്ലിം പേരല്ലേ എനിക്ക് താങ്കളെ നന്നായറിയാം, .ഒരു ഹിന്ദു കുടുംബത്തിലെ താങ്കള്‍ എന്ത് കൊണ്ട് "മുസാഫിര്‍" എന്ന തൂലിക നാമം സ്വീകരിച്ചു. " മുസാഫിര്‍" എന്നാല്‍ ഒരു മുസല്‍മാന്‍ ആണെന്ന് മാത്രമേ നിങ്ങള്‍ക്‌ അറിയൂ ? ഞാനും നീയും ഈ ഭൂമിയില്‍ ജന്മം കൊള്ളുന്ന ഓരോ മനുഷ്യനും "മുസാഫിര്‍" അഥവാ "സഞ്ചാരി" ആണെന്ന് നീ അറിയുക.ഇതൊരു യാത്രയാണ്. ജന്മം കൊണ്ട നിമിഷം മുതല്‍ തുടങ്ങുന്ന യാത്ര.. ഇത്രയും ഞാന്‍ പറഞ്ഞത് ഒരു പരിചയപ്പെടുത്തല്‍ ആയിരുന്നു.ഇനി നിങ്ങള്ക്ക് അദ്ധേഹത്തിന്റെ അടുത്തേക്ക് പോവാം.
***************
തികച്ചും അവശനായി കിടക്കുന്ന തനിക്കു  ചുറ്റും പ്രഗല്പരായ ഡോക്ടര്‍മാര്‍.വല്ലാത്ത ഒരു അനിശ്ചിതാവസ്ഥ തളം കെട്ടിനില്‍ക്കുന്നു.അതിലേറെ വല്ലാത്ത ഒരു മടുപ്പും.ഇങ്ങനെ ഒരു അവസ്ഥ ആദ്യമായാണ്.വയ്യ എത്രയും പെട്ടെന്ന് ഇവിടുന്നു പോയെ പറ്റൂ. ഈ ഡോക്ടര്‍മാരുടെയും പുറത്തു കൂടിയിരിക്കുന്ന മാധ്യമ-ആരാധക വൃന്ദത്തിന്റെ കണ്ണുവെട്ടിച്ചു കടന്നു കളയുക എളുപ്പമല്ല. തന്നെയും കാത്തു മുഷിഞ്ഞിരിക്കുന്ന മുത്തശി മാവും തന്റെ പ്രിയപ്പെട്ട ചാരുകസേരയും ഓര്‍മയില്‍ തെളിയുന്നു...പതുക്കെ പതുക്കെ ഓര്‍മ്മകള്‍ തന്നെ പഴയകലതിലേക്ക് കൊണ്ട് പോവുന്നു.ഉറക്കമായിരുന്നു ഒരു കാലത്ത് ഇഷ്ട വിനോദം.ഉറക്കത്തില്‍ മുറ്റത്തെ മുത്തശ്ശി മാവിന് ഒരുപാട് ഉയരം ഉണ്ടായിരുന്നു.ഒറ്റ നോട്ടത്തില്‍ തല കാണാത്ത ഉയരം.ആകാശത്ത് തട്ടിനില്‍ക്കുന്നത് പോലെ. എന്നും ആകാശത് നിന്നും തന്റെ മാവില്‍ നിന്ന് മാമ്പഴം പൊട്ടിക്കുന്ന ഒരു ദേവത.ഓടിവന്നു മാവില്‍ കയറി അവളെ കയ്യോടെ പിടികൂടാന്‍ ശ്രമിച്ചു.കയറും തോറും മാവ് വളര്‍ന്നു കൊണ്ടിരുന്നു.അവള്‍ എന്നെ മാടി വിളിക്കുന്നത്‌ പോലെ തോന്നി. ഇതിലും വലിയ ഒരു സൗന്ദര്യം ഇനി ഉണ്ടാവില്ല തീര്‍ച്ച. അവള്‍ ഇപ്പോള്‍ കയ്യെത്തും ദൂരത്താണ്.ഞാന്‍ അവള്‍ക് നേരെ കൈകള്‍ നീട്ടി, ഒരു നിമിഷം കാലുകള്‍ പിഴച്ചു, ഞാന്‍ താഴോട്ട്. ചെന്ന് പതിക്കുന്നത് വിചിത്രങ്ങള്‍ ആയ ലോകത്തായിരുന്നു. ചിലപ്പോള്‍ യുദ്ധം അവസാനിച്ച രണഭൂമിയില്‍ ...ദീന രോധനങ്ങളും ..ചോരയുടെ മണവും ഉള്ള പേടിപ്പെടുത്തുന്ന അന്തരീക്ഷം...ചിലപ്പോള്‍ ദാഹം മാറ്റാന്‍ ഒരു തുള്ളി വെള്ളം പോലും ഇല്ലാത്ത പട്ടിണിപ്പാവങ്ങളുടെ ഇടയില്‍ ....മറ്റു ചിലപ്പോള്‍ മുന്‍പ് കേട്ട് കേള്‍വി പോലും ഇല്ലാത്ത അത്ഭുതങ്ങളുടെ ലോകത്ത് ..തേനരുവികളും..പഴങ്ങളും, പൂക്കളും, പക്ഷികളും,..
ചിലപോള്‍ എല്ലാം ഒന്ന് ഞെട്ടി ഉണര്ന്നിരുന്നെകില്‍ എന്ന് തോന്നും , മറ്റു ചിലപ്പോള്‍ ഒരിക്കലും ഉണരാതിരുന്നെങ്കില്‍ എന്നും...ഞാന്‍ കണ്ടതെല്ലാം ഞാന്‍ എഴുതിത്തുടങ്ങി..ഹിന്ദി പഠിപ്പിച്ചിരുന്ന പാര്‍വതി ടീച്ചര്‍ ആണ് ആദ്യമായി എന്റെ എഴുത്ത് കണ്ടെത്തിയത്.അവരുടെ പ്രേരണയാണ്..എന്നിലൊരു എഴുത്തുകാരനെ വളര്‍ത്തിയത്‌...പിന്നീട് സ്വപ്നങ്ങളില്‍ നിന്നും ജീവിതത്തിലേക്ക് തൂലിക ചലിപ്പിച്ചപ്പോള്‍ വിവാദങ്ങള്‍ ഉണ്ടായി. തെറ്റുകാരനായി..നിഷേധിയായി..എന്നാലും ഞാന്‍ എന്നും  ഈ മുത്തശിമാവിന്‍ ചുവട്ടില്‍ വന്നിരിക്കും.ഇനി ഒരിക്കല്‍ കൂടി ആ പഴയ ദേവതയെ ഒന്ന് കാണാന്‍....ആ കരതലം ഒന്ന് മുത്താന്‍. ...
സമയം ഒരുപാട് വൈകിയിരിക്കുന്നു ...അടുത്ത് ഒരു കസേരയില്‍ സുഖമായി ഇരുന്നുറങ്ങുന്ന നേഴ്സ്. ഇതൊരു അവസരം ആണ്. പുറത്തു കടന്നു.ആശുപത്രി മുറ്റം നിറയെ ആളുകള്‍ ഇപോളും ഉണ്ട്.ഇവര്‍ക് ഉറക്കമില്ലേ. പാര്‍ക്ക്‌  ചെയ്തിരിക്കുന്ന വാഹനങ്ങളുടെ മറ പറ്റി പതുക്കെ നടന്നു.വെളിയില്‍ എത്തി ആദ്യം വന്ന ഓട്ടോക്ക് നേരെ കൈ കാണിച്ചു. ഒന്ന് നോക്കിയത് പോലുമില്ല. എന്നിട്ടല്ലേ നിര്‍ത്തുന്നത്.  ഇനിയും ഇവിടെ നില്‍ക്കുന്നത് നല്ലതല്ല. നടന്നു...ഒരുപാടു നടന്നു...അവശതയൊന്നും തോന്നിയില്ല ...മുറ്റത്ത്‌ മുത്തശ്ശിമാവിന്‍ ചോട്ടില്‍ തന്റെ ചാര്കസേര.വീട് അടച്ചിട്ടിരിക്കുന്നു, സാരമില്ല എനിക്ക്
ഇത്രയും മതി. പതുക്കെ പതുക്കെ മയക്കത്തിലേക്ക്..അപ്പോള്‍ അവള്‍ വീണ്ടും ....ഇത്തവണ കൈവിടില്ല എന്ന് ഉറപ്പിച്ചു ...അത് വിജയിക്കുകയായിരുന്നു...അവള്‍ നീട്ടിയ കൈ പിടിച്ചു ...ഇനി ഒരിക്കലും എന്നെ വിട്ടു കളയരുതെന്നു പതുക്കെ അവളുടെ കാതില്‍ മൊഴിഞ്ഞു....

*************
അപ്പോള്‍ താഴെ ഭൂമിയില്‍ മാധ്യമങ്ങള്‍ മലയാള സാഹിത്യലോകത്തിന്റെ ഒരു തീരാ നഷ്ടം വിറ്റു കാശാക്കാനുള്ള തിരക്കിലായിരുന്നു.

*************

ശനിയാഴ്‌ച, ഒക്‌ടോബർ 29, 2011

ഒരു ശ്വാനന്‍റെ മരണം ‎

ഗ്രാമീണ വായന ശാലയിലെ പൊട്ടിയ സിമന്റ് ബെന്ജില് ഇരുന്നു ബഷീരിന്റെയ് "മാന്ത്രിക പൂച്ച " വായിച്ചു കൊണ്ടിരിക്കുമ്പോള് മൊബൈല് റിംഗ് ചെയ്തത് . വീടിലെ നമ്പറില് നിന്നാണ് കാള് ,ആരെങ്കിലും ഗസ്റ്റ് വന്നിട്ടുണ്ടാവും അല്ലെങ്കില്അവള് ഇപ്പോള് വിളിക്കില്ല .ദീര് നാളത്തേ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടില് എത്തിയ എനിക്ക് ഏക ആശ്രയം  വായന ശാലയാണ്.
ഒരു പക്ഷേ  വായന ശാലക്കും അങ്ങിനെ തന്നെ ആവണം. ആകെ പോടീ പിടിച്ചു കിടന്നിരുന്ന  വായനശാല ഇങ്ങനെയൊക്കെ ആകിയതും ഞാന്ആണ്. സംബാധ്യത്തിന്റെയ് ഒരു പങ്കു ഇതിനായി മാറ്റിവച്ചു.വീണ്ടും മൊബൈല്റിംഗ് ചെയ്തു . ഇവള് വിടാന് ഭാവമില്ലല്ലോ "എന്താ ഫരീദ ? "
" നമ്മുടെ സേവ്യര് അച്ചായന് മരിച്ചു "
ഒരു വെള്ളിടി വെട്ടിയത് പോലെ ...കുറച്ചു നേരം ഭൂമി ഒന്ന് നിശ്ചലമായത്  പോലെ ...
" ഹലോ നിങ്ങള്എവിടെയാ ലൈബ്രറിയില്അല്ലേ ? "
" ദാ ഞാന്എത്തി " എന്ന് പറഞ്ഞു ഫോണ്കട്ട്ചെയ്തു ...എഴുന്നീല്കാന് കഴിയുന്നില്ല..

********************* 

ഒരു വലിയ വീട് . ജീവിതത്തിന്റെ വലിയ പങ്കും തന്നെ പോലെ അറബ് നാട്ടില് നഷ്ടപ്പെടുത്തി അയാള് പണിതുയര്ത്തിയ കൊട്ടാരം .
 ഒരേ ഒരു മകന്ജോമോന്എന്ന് വിളിക്കുന്ന ജോഷി സേവ്യര്.മകനേ പഠിപ്പിച്ചു ഒരു നിലയില്എത്തിച്ചു ശിഷ്ടകാലം മേരിക്കുട്ടിയോടൊപ്പം കഴിയണം എന്നായിരുന്നു ആഗ്രഹം .പിന്നെ അവന്റെ ജോലി , കല്യാണം , പുതിയ വീട് ..... അതിനിടയില്കാലം അതിന്റെ കടമകള്തീര്ത്തു കൊണ്ടിരുന്നു . അപ്രതീക്ഷിതമായിരുന്നു മേരിക്കുട്ടിയുടെയ് മരണം.
അതിനു ശേഷം ഒരു തിരിച്ചു പോകുണ്ടായില്ല . മകനും മരുമകളും കൊച്ചുമോനും കൂടി സുഖ ജീവിതം. എല്ലാവരും അയാള്ഭാഗ്യവാന്എന്ന് കരുതിയെങ്കിലും അയാള് വീട്ടില്ഒരു അധികപ്പെറ്റായിരുന്നു എന്ന് ഒരു സ്നേഹിതന്എന്ന നിലയില്ഞാന് മനസ്സിലാകിയിരുന്നു. ഞാനും ഫരീദയും അനുഭവിക്കുന്ന ഏകാന്തതയെ പറ്റി ഞാന്അവനോടു പറയുമായിരുന്നു. മക്കളുടെ സാമീപ്യം ആവശ്യമുള്ള സമയത്ത് മക്കളോ കൊച്ചുമാക്കാലോ ഇല്ലാതെ ഇങ്ങനെ ജീവിക്കുംബോഴുള്ള അവസ്ഥ.
അപോഴെല്ലാം അവന്പറയുമായിരുന്നു " നീ ഭാഗ്യവാനടാ മക്കള്ആരും തന്നെ ഇല്ലെങ്കിലും നിന്റെ ഭാര്യ കൂടെ ഇല്ലേ അതൊരു ആശ്വാസമല്ലേ ? " അത് കേള്കുമ്പോള് അറിയാം മകന് വേണ്ടി അയാള്ബലി കൊടുത്ത അയാളുടെ നല്ല നാളുകളുടെ ഓര്മ്മകള് അയാളെ എത്രമാത്രം വേട്ടയാടുന്നു എന്ന്.

********************* 
ആളുകള് വന്നു തുടങ്ങുന്നെയുള്ളു . മുറ്റത്ത് അവിടെ ഇവിടെ ആയി  കുറച്ചു കസേരകള്  നിരത്തിയിരിക്കുന്നു . അകത്തു കയറി അവനെ ഒന്ന് കാണാം എന്ന് തോന്നി.
ഹാളില് ഒരു അനാഥ ശവം പോലെ അവന്കിടക്കുന്നു. അയാളുടെ കൊച്ചുമോന് ഹാളിലെ തന്നെ സെറ്റിയില് ചാരിയിരിക്കുന്നു. അവന്റെ കയ്യിലെ  ഓലപ്പന്ത് ... ഇന്നലെ  ഞങ്ങള്ഒരുമിച്ചു പറമ്പില് സംസാരിച്ചിരുന്നപ്പോള്അയാള്മേടഞ്ഞുണ്ടാക്കിയതാണ്. " കൊച്ചുമോന് പിറന്നാള് വന്നാല്ഒരു കളിപ്പാട്ടം വാങ്ങി കൊടുക്കാന്പോലും കയ്യില്കാശില്ലെടോ "
അയാളുടെ വേദന എനിക്ക് മനസ്സിലാകാന്കഴിയുമായിരുന്നു.അകത്തെ റൂമില്നിന്നും അടക്കിപ്പിടിച്ച സംസാരം കേള്ക്കാം . ഇടക്കൊരു നേര്ത്ത ചിരിയുടെ ശബ്ദം കേട്ടോ ? ചിലപ്പോള്തോന്നിയതാവും.
അയാളുടെ മരുമകളെ കണ്ടില്ലല്ലോ എന്നോര്തതെയുള്ളൂ അവള്മുന്നില്. കയ്യില് ഒരു ട്രേയില്ചായ ഉണ്ട്. " അങ്കിള്എപ്പോള്വന്നു ...ഡാഡി നമ്മളെ വിട്ടു പോയി അങ്കിളേ..." ഇതെന്താണ് ഇവളുടെ മുകത്തെ ഭാവം എന്ന് എനിക്ക് മനസ്സിലാകാന്പറ്റുമായിരുന്നില്ല. വിഷമമാണോ അതോ അങ്ങിനെ നടിക്കാന്ശ്രമിക്കുന്നതോ ?
മേരിക്കുട്ടി ഉണ്ടായിരുന്നെങ്കില്അയാളുടെ തലക്കീഴില്ഇരുന്നു കരയാന് ഒരാളെങ്കിലും ഉണ്ടാവുമായിരുന്നു.
ഇതായിരിക്കും ദൈവഹിതം. പെട്ടെന്ന് പുറത്തു ഒരു കരച്ചില്കേട്ടു.കുറെ പ്രായം ചെന്ന ഒരു സ്ത്രീയും കൂടെ അവരുടെ മകള്ആണെന്ന് തോന്നുന്നു. അവന്റെ ഏതെങ്കിലും അടുത്ത ബന്ധുക്കള്ആവണം . ഇനി അങ്ങനെ അല്ലെങ്കിലും അവരുടെ കണ്ണുനീരില്  വേര്പാടിന്റെ വേദന കലര്നിട്ടുണ്ട് എന്നുറപ്പാണ്.

********************* 
എന്തോ അറിയാതെ ഒരു സംഭവം ഓര്മയില് തെളിഞ്ഞു.രണ്ടുമാസം മുന്പാണ്. .അന്നും കാലത്ത് ഫരീദയാണ് വിളിച്ചത്. " നിങ്ങള്ഒന്ന് എണീറ്റെ സേവ്യര്അച്ചായന്റെ വീട്ടില് നിന്നും കരച്ചില്കേള്ക്കുന്നു , ബീനയാനെന്നു തോന്നുന്നു "
കേട്ടതും മുഖം പോലും കഴുകാതെ ഓടിച്ചെന്നു.അവളുടെ ഉച്ചത്തില് ഉള്ള കരച്ചില് കേള്ക്കാമായിരുന്നു. "  ഡാഡി ..നമ്മുടെ ഡാനി പോയി ഡാഡി.."
" പടച്ച റബ്ബേ അവളുടെ മകന് എന്തോ അത്യാഹിതം സംഭവിച്ചിരിക്കുന്നു " ഇന്നലെയും സേവ്യറിന്റെ കൂടെ കണ്ടതാണല്ലോ ഇതെന്തു പറ്റി"  ഒരുപാട് ചിന്തകള്കടന്നു പോയി.
സ്ഥലതെത്തിയപ്പോഴാണ് അറിയുന്നത് അവരുടെ പട്ടിയുടെ പേരാണ് ഡാനി എന്ന്.
അന്ന് ബീനയില്കണ്ട ദു:ഖത്തിന്റെ ഒരു അംശം പോലും ഇന്ന് കണ്ടില്ല,അവളുടെ ഭര്ത്താവിന്റെ അപ്പനാണ് ഇവിടെ മരിച്ചു കിടക്കുന്നത് എന്തൊരു ലോകം .
" മമ്മീ എപോഴാ വരുന്നത് ജോച്ചായന്രാത്രിയില്എത്തും " ബീനയുടെ ശബ്ദം ആണ് ചിന്തകളില്നിന്നും ഉണര്ത്തിയത്. അവള്വീണ്ടും സജീവമാവുകയാണ്.
അറിയാതെ കണ്ണുകള്ഹാളിലെ ചുമരില്ചില്ലിട്ടു വച്ചിരിക്കുന്ന മേരിക്കുട്ടിയുടെ ഫോട്ടോയില്
 ഉടക്കി. നാളെ പുലര്ന്നാല്സേവ്യറും ഒരു ഒര്മയാവും ...മേരിക്കുട്ടിയുടെ ഫോട്ടോയുടെ അടുത്ത് ഒരു ഫോട്ടോയില്.....അതോ നാളെ പുലര്ന്നാല്മേരിക്കുട്ടിയുടെ ഫോട്ടോയും ഹാളില്നിന്ന് അപ്പ്രതക്ഷ്യമാവുമോ ..?

*********************